ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയിൽ ഏറ്റവുമധികം താരമൂല്യമുള്ള രണ്ട് താരങ്ങളാണ് പോർച്ചുഗീസ് ഫുട്ബോൾ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും. എന്നാൽ കളിക്കളത്തിൽ സഹ താരങ്ങളോടുള്ള ഇവരുടെ സമീപനം വളരെ മോശമാണെന്നും അവരുടെ ഈ മേൽക്കോയ്മാ സമീപനം യുവതാരങ്ങൾക്ക് ആത്മ വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും എന്ന തരത്തിൽ ഒക്കെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
ഇതിനു ചുക്കാൻ പിടിക്കുന്നത് പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ വിദഗ്ധനായ ഗാരി നെവില്ലയാണ് ക്രിസ്റ്റ്യാനോയെ ബ്രൂണോയും വിമർശിക്കുന്ന അദ്ദേഹത്തിൻറെ വാക്കുകളുടെ അതേ മലയാള പരിഭാഷ ഇവിടെ നൽകുകയാണ്. കൂടുതൽ വിമർശനങ്ങൾ ഒഴിവാക്കുവാൻ വേണ്ടി ഞങ്ങളുടെ ഭാഗത്തു നിന്നും കൂട്ടിച്ചേർക്കലുകൾ, വിശദീകരണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല…
“ശരീരഭാഷയെ കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഈ സീസണിൽ നേരത്തെ നടന്ന എവർട്ടനെതിരായ മത്സരശേഷം ഞാൻ അത് പറഞ്ഞു. അന്ന് ക്രിസ്റ്റ്യാനോ [കളിക്കളത്തിൽ നിന്ന്] ഇറങ്ങിപ്പോവുകയും, അത് ഒലെ ഗുണ്ണാർ സോൾഷെയറിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഞാൻ കരുതുന്നു. ഇന്നിതാ അവൻ വീണ്ടും ഇറങ്ങിപ്പോയിരിക്കുന്നു.
“പരിശീലകൻ പുറത്താക്കപ്പെടാൻ പോകുമ്പോൾ അവൻ വാറ്റ്‌ഫോഡിൽ ഇറങ്ങിപ്പോയി, നോർവിച്ചിലും. ആ ബ്രൂണോ പിറുപിറുക്കുകയാണെന്ന് എനിക്ക് തോന്നുന്നു. അവർ ആ ഡ്രസ്സിംഗ് റൂമിലെ രണ്ട് സീനിയർ താരങ്ങളാണ്, ആ ടീമിലെ രണ്ട് മികച്ച കളിക്കാർ മറ്റുള്ളവരെ നിങ്ങൾ വേണ്ടത്ര നല്ലവരല്ല എന്ന മട്ടിൽ നോക്കുകയാണെങ്കിൽ അത് യുവ കളിക്കാർക്ക് ദുഃഖകരമാണ്.”
“അവർ ആ പിറുപിറുക്കുന്ന മനോഭാവം ഒഴിവാക്കേണ്ടതുണ്ട്, ശരിക്കും. മത്സരത്തിന്റെ അവസാനം നിങ്ങൾ പോയി ആരാധകരെ കൈയ്യടിക്കണം. നിങ്ങൾ എങ്ങനെ കളിച്ചു, ഫലം എന്താണ് എന്നൊന്നും ഞാൻ കാര്യമാക്കുന്നില്ല, ആരാധകരെ കൈയ്യടിക്കുകയും, സഹതാരങ്ങളോടൊപ്പം കളം വിടുകയും ചെയ്യണം. നിങ്ങൾ അത് ചെയ്യണം, പ്രത്യേകിച്ചും നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച താരമാകുമ്പോൾ,” നെവിൽ പറഞ്ഞു.
“ഇത് രണ്ട് മാസത്തോളമായി എന്നെ അലട്ടുന്നു. നിങ്ങളുടെ ടീമിലെ ഏറ്റവും മികച്ച താരങ്ങൾ ആ നോട്ടവും ശരീരഭാഷയും യുവതാരങ്ങളോട് കാണിക്കുമ്പോൾ, അത് ദുഃഖകരമാണ്. അവർ അവരെ സഹായിക്കണം.”