ഫുട്ബോൾ ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പുരസ്കാരങ്ങളിൽ ഒന്നാണ് ബാലൻഡിയോർ പുരസ്കാരം സാധാരണഗതിയിൽ ആക്രമണത്തിൽ തിളങ്ങിനിൽക്കുന്ന താരങ്ങൾക്ക് മാത്രമാണ് ബാലൻഡിയോർ എന്ന സ്വപ്ന പുരസ്കാരം ലഭിക്കുന്നത് അവിടെ പ്രതിരോധനിര താരങ്ങൾക്ക് ഈ പുരസ്കാരം ലഭിക്കുകയാണെങ്കിൽ അതിനെ അപൂർവതകൾ ഈ അപൂർവ്വ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ.
അത്തരത്തിൽ അപൂർവത നിറഞ്ഞ ഒരു ബാലൻ ഡി ഓർ പുരസ്കാരം 2006 സ്വന്തമാക്കിയ പ്രതിരോധനിര താരമാണ് ഇറ്റാലിയൻ ഫുട്ബോൾ ആയ ഫാബിയോ കന്നവാരോ. ഇതാണ് ഞാൻ ഫുട്ബോളിനെ നിറസാന്നിധ്യമായി വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം തന്നെയാണ് ബാലൻ ഡി ഓർ പുരസ്കാരം ലഭിച്ച അവസാനത്തെ പ്രതിരോധനിര താരം.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ചുമാരുടെ രക്ഷകനെന്ന് ആണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ മാധ്യമമായകൊറിയർ ഡെല്ല സ്പോട്സിന് നല്കിയ അഭിമുഖത്തിൽ, ലീഗില്‍ യുവന്റസിന്റെ മോശം അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കന്നവാരോ ഇത്തരത്തില്‍ മറുപടി പറഞ്ഞത്
“സീസണില്‍ അവരുടെ മോശം പ്രകടനത്തില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. അത് അനിവാര്യമായിരുന്നു. കോച്ചുമാരുടെ രക്ഷകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവര്‍ക്ക് നഷ്ടമായത് മറക്കരുത്. ക്രിസ്റ്റ്യാനോ ഉള്ളപ്പോള്‍ അവർ മത്സരങ്ങൾ 1-0ത്തിന് ആയിരുന്നു തുടങ്ങിയിരുന്നത്,” കന്നവാരോ പറഞ്ഞു.
ക്രിസ്ത്യാനോ റൊണാൾഡോ എന്ന ക്ലിനിക്ക് ഫിനിഷർ നഷ്ടപ്പെട്ടത് ഇറ്റാലിയൻ ക്ലബ്ബിന് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ് എന്നതിന് തെളിവാണ് ഈ സീസണിൽ അവരുടെ പ്രകടനം. ടീം എത്ര തകർന്ന ഗതിയിലും വ്യക്തിഗത മികവുകൊണ്ട് അവർക്കുവേണ്ടി അസാധ്യമായ വിജയങ്ങൾ നേടുവാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരത്തിനുള്ള പാടവം ലോക ഫുട്ബോളിൽ മറ്റാർക്കുമില്ല.