ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മധ്യനിരയിലെ ചാലക ശക്തികൾ ഒരാളാണ് പുയ്റ്റിയ എന്നറിയപ്പെടുന്ന ആസാം സ്വദേശി, കഴിഞ്ഞ മത്സരത്തിൽ ഇദ്ദേഹത്തിന് എന്തോ പറ്റി അത് മത്സരത്തിൽ ഉടനീളം ബ്ലാസ്റ്റേഴ്സിനെ പ്രകടനത്തിൽ നിഴലിച്ചു നിന്നിരുന്നു. അതു കൊണ്ട് തന്നെ ഹൈദരാബാദിനെതിരെ ഇദ്ദേഹത്തിന്റെ ഫോം വളരെ നിർണായകമാണ് .
പൂയറ്റിയ – ജീക്സൺ കൂട്ടുകെട്ട് ക്ലിക് ആയാൽ ലെസ്കോക്ക് അമിത ഭാരം ഉണ്ടാവില്ല, എന്ന് തന്നെയാണ് അതിനെ പ്രധാനപ്പെട്ട കാരണം. പലപ്പോഴും എതിരാളികളുടെ ആക്രമണത്തിനു മുന്നിൽ ഈ മിസോറാം സ്വദേശി തളർന്നു പോകുന്നുണ്ട്. എന്നിരുന്നാലും ഈ ചെറിയ പ്രായത്തിൽ താരം ചെയ്യുന്ന കഠിനാധ്വാനം ഏറെ പ്രശംസനീയമാണ്.
വിദേശ താരങ്ങളുടെ മധ്യനിരയിലെ പ്രകടനങ്ങളെ പോലും ഒരുപരിധിവരെയെങ്കിലും കവച്ചുവെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുന്നതിൽ താരത്തിന് പങ്ക് വിസ്മരിക്കാൻ കഴിയില്ല. ജീക്സൺ സിംഗ് തനോജമാണ് മധ്യനിരയിൽ അദ്ദേഹത്തിൻറെ പങ്കാളി. ജീക്സൺ പ്രകടനത്തിൽ പുയ്റ്റിയയെക്കാൾ മുന്നിലാണ് എന്നത് വസ്തുത തന്നെയാണ്.
മത്സരത്തിലേക്ക് വരികയാണ് എങ്കിൽ ഹോർമിപാം അടുത്ത മത്സരത്തിൽ കളിച്ചേക്കും എന്നത് ആശ്വാസം പകരുന്ന കാര്യമാണ്, പിന്നെ ഹൈദരാബാദ്നേക്കാൾ വലിയ എതിരാളികൾ കൊമ്പന്മാർക്ക് അടുത്ത മത്സരത്തിൽ ഉണ്ട്. അത് റഫറിമാർ ആണ്. ഒരു കാർഡ് കൂടി കിട്ടിയാൽ ലെസ്കോക്ക് ഒരു മത്സരം നഷ്ടമാവും എന്നതിനാൽ അദ്ദേഹത്തിന്റെ ടാക്കിളുകൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടും.