അവയവ കടത്തു കേസിൽ കുറ്റാരോപിതനായി സംശയത്തിനു മുന്നിൽ നിൽക്കുകയാണ് ബാഴ്സലോണ ഇതിഹാസതാരം എറിക് അബിദാൽ എന്ന വാർത്ത കേട്ട് നടുങ്ങിയിരിക്കുകയാണ് ഫുട്ബോൾ ലോകം. ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിൻറെ ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കുന്ന അധ്യായമാണ് ഈ താരത്തിന്റത്.
കരൾ രോഗ ബാധിതനായ താരത്തിന് തന്റെ കരളിൻറെ പാതി പകുത്തു നൽകാമെന്ന് ബാഴ്സലോണയുടെ അന്നത്തെ ബ്രസീലിയൻ താരം ഡാനി ആൽവസ് പറഞ്ഞത് ഫുട്ബോൾ ലോകം കളിക്കളത്തിന് പുറത്തെ മാനവികതയുടെയും മനുഷ്യ സ്നേഹത്തിൻറെയും വായ്പയായി വാഴ്ത്തിപ്പാടിയിരുന്നു.
ആ സംഭവം തന്നെയാണ് ഈ താരത്തിന് ഇപ്പോൾ സംശയത്തിന് നിഴലിൽ നിർത്തിയിരിക്കുന്നത്. അന്വേഷണമനുസരിച്ച്, അദ്ദേഹത്തിന്റെ കരൾ ദാതാവ് അവകാശപ്പെടുന്നത് പോലെ ഒരു കുടുംബാംഗമായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല, ഈ മാറ്റിവയ്ക്കൽ ഇപ്പോൾ സംശയാസ്പദമായി കണക്കാക്കപ്പെടുന്നു.
എറിക് അബിദാലിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അവയവ കടത്ത് നടത്തിയെന്ന് സ്പാനിഷ് പോലീസ് സംശയിക്കുന്നു! എന്ന റിപ്പോർട്ട് ആദ്യം പുറത്ത് വിട്ടത് El Confidencial ആണ്.