വിയ്യാറയൽ ഏവരും പ്രതീക്ഷിച്ചപോലെ പ്രതിരോധ കോട്ടത്തന്നെ കെട്ടി ലിവെർപ്പൂലിനെതിരെ ആദ്യ പകുതിയിൽ. റെഡ്സിന്റെ പല മുന്നേറ്റങ്ങളും അതി സമർഥമായി വിയ്യാറയൽ തടയിടുന്ന കാഴചയാണ് കാണാനായത്. സലയുടെ മനോഹര ഷോട്ട് തടഞ്ഞു വിയ്യാറയൽ പ്രതിരോധ താരവും തിയാഗോയുടെ ഒരു ലോങ്ങ് റേൻജ് ഷോട്ടിനു പോസ്റ്റും വില്ലനായി.
നിരന്തരം ആക്രമിച്ചു കളിച്ച ലിവര്പൂളിനെതിരെ പക്ഷെ രണ്ടാം പകുതിയുടെ 53ആം മിനുട്ടിൽ പെർവ്വിസിന്റെ ഓൺ ഗോളിലൂടെ വിയ്യാറയൽ കീഴടങ്ങേണ്ടി വന്നു. സ്കോർ 1-0, നിമിഷങ്ങൾക്കുള്ളിൽ സാദിയോ മാനെ രണ്ടാം ഗോളും കണ്ടെത്തി ലീഡ് ഉയർത്തി. പിന്നിയിട് ഒരു തിരിച്ചു വരവ് വിയ്യാറയലിനു ഏറെക്കുറെ അപ്രാപ്യമായിരുന്നു.
വിജയം ലിവർപൂൾ അർഹിച്ചിരുന്നു, പ്രതിരോധം കൊണ്ട് മാത്രം വിജയം കൈ പിടിയിൽ ഒതുക്കമെന്ന ഉനൈ ഏംരി യുടെ തന്ദ്രം ലിവർപൂളിന്റെ അടുത്ത് വിലപ്പോയില്ല. മറ്റൊരു മത്സരത്തിൽ കൂടി തിയാഗോ അൽകാന്റ്രയുടെ ബ്രില്ലിയൻറ് പെർഫോമൻസ് നു കൂടിയാണ് എൻഫീൽഡ് സാക്ഷ്യം വഹിച്ചത്.