കമ്പോടിയ ഫുട്ബോൾ ഫെഡറേഷനോട് മാപ്പ് പറഞ്ഞു ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.ഇന്നലെ നടന്ന ഇന്ത്യ കമ്പോടിയ യോഗ്യത മത്സരത്തിന് മുന്നേ കമ്പോടിയയുടെ ദേശിയ ഗാനം ആലപിക്കാൻ സമയം എടുത്തതിന്റെ പേരിലാണ് മാപ്പ് എന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.ഇന്ത്യൻ ഫുട്ബോൾ ജനറൽ സെക്രട്ടറി തന്നെയാണ് ക്ഷമ ചോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി കമ്പോടിയ ഫുട്ബോളിനോട് കത്ത് വഴിയാണ് ക്ഷമാപണം നടത്തിയത്. സന്ദേശത്തിന്റെ പൂർണരൂപം നമുക്ക് ഇപ്പോൾ ലഭ്യമാണ്. അതിന്റെ മലയാള പരിഭാഷ ചുവടെ ചേർക്കുന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ആശംസകൾ.ആദ്യഘട്ടത്തിൽ, ടീം സംഘത്തിലേക്കുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് നൽകിയ എല്ലാ സഹകരണത്തിനും നിങ്ങൾക്കും നിങ്ങളുടെ മുഴുവൻ ടീമിനും ഞാൻ നന്ദി പറയുന്നു.രണ്ടാമതായി, കൊൽക്കത്തയിലെ ടീം ഹോട്ടൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നൽകിയ സഹകരണത്തിന് കംബോഡിയൻ ടീം മാനേജ്‌മെന്റിന് ഞങ്ങൾ നന്ദി പറയുകയും ടീമിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ LOC പരമാവധി ശ്രമിക്കുമെന്നും ഭാവിയിൽ അത്തരം സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്നും ഉറപ്പ് നൽകുന്നു.
കൂടാതെ, ഫെഡറേഷനോടും മുഴുവൻ ടീമിനോടും ഞങ്ങൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു.ഹോട്ടൽ സംബന്ധമായ പ്രശ്‌നങ്ങളും കളിക്കുന്ന സമയത്ത് സംഭവിച്ച പ്രശ്‌നങ്ങളും,കംബോഡിയൻ ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു.സ്‌ക്രീനിലെ സാങ്കേതിക തകരാറാണ് കാരണമെന്ന് സാങ്കേതിക സംഘത്തെ അറിയിച്ചു. ഈ കാലയളവിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങളുടെ മുഴുവൻ ടീമും കഠിനാധ്വാനം ചെയ്യും
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ കമ്പോടിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത് നായകൻ സുനിൽ ചേത്രിയാണ്. ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച അഫ്‌ഘാനിസ്ഥാനെതിരെയാണ്.