പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത ആത്മവിശ്വാസവുമായി ചെൽസി ആദ്യ മിനിറ്റ് മുതൽ ആക്രമിച്ചു കളിച്ചു. ജോണി ഇവാൻസ് പരിക്കേറ്റ് പുറത്തു പോയത് ആദ്യ പകുതിയിൽ തന്നെ ലെസ്റ്ററിനു തിരിച്ചടിയായി. പക്ഷെ ബ്രൻഡൻ റോജേഴ്സും സംഘവും പിൻവലിയാൻ തയ്യാറല്ലായിരുന്നു.
രണ്ടാം പകുതിയിൽ യൂറി ടൈലേമെൻസ് തന്റെ ലോങ്ങ് റേഞ്ച് ഷോട്ട് ചെൽസി ഗോളി കേപ്പ അറിസബാലഗയുടെ ഫുൾ ഡൈവിനേ നിഷ്പ്രഭമാകി പോസ്റ്റിന്റെ വലതു മൂലയിൽ അടിച്ചു കയറ്റി ലെസ്റ്ററിനു ലീഡ് സമ്മാനിച്ചു.
ലെസ്റ്റർ ലീഡ് നേടിയതോടെ ഉണർന്നു കളിച്ച ചെൽസി ആക്രമണത്തിന് മൂർച്ച കൂട്ടി ബെൻ ചിൽവെൽ, ക്രിസ്റ്റിയൻ പുളിസിക്, കയ് ഹാവേർട്സ്, ഒലീവർ ഗിറൗഡ് എന്നീ വമ്പന്മാരെ തുടർച്ചയായ ഇടവേളകളിൽ കളത്തിലിറക്കി തിരിച്ചടികൾ നൽകി കൊണ്ടേയിരുന്നു.
ചെൽസി പലപ്പോഴും ലെസ്റ്റർ പ്രതിരോധ നിരയെ കബളിപ്പിച്ചു മുന്നേറിയെങ്കിലും ലെസ്റ്റർ ഗോളി കാസ്പെറിന്റെ അപാര പ്രകടനത്തിന് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.
കളി തീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ചെൽസി സമനില ഗോൾ നേടിയെങ്കിലും VAR ആ ഗോൾ ഓഫ്സൈഡ് വിളിച്ചു. 2015-ൽ ഏവരെയും ഞെട്ടിച്ചു ക്ലാഡിയോ റെനിയെരിയുടെ കീഴിൽ പ്രീമിയർ ലീഗ് കിരീടം ചൂടിയ ശേഷം ലെസ്റ്ററിന്റെ കരിയറിലെ പൊൻതൂവലായി ഈ എഫ് എ കപ്പ് കിരീടം.
Congrats ലെസ്റ്റർ സിറ്റി…
Congrats Brendon Rodgers…
Congrats Kasper Schmeichel…
FOXES NEVER QUIT(Glory Glory Leicester City)