മാഞ്ചേസ്റ്റർ യുണൈറ്റഡ് ഒട്ടും ആഗ്രഹിക്കാത്ത ഒരു സൈനിങ് ആയിരുന്നു എഡിസൺ കാവനിയുടേത്. പക്ഷെ ഇപ്പോൾ എൽ മറ്റഡോർ ഓൾഡ് ട്രാഫോഡിനോട് വിട പറയുന്നത് ഒരു പിടി നല്ല ഓർമ്മകൾ ചുവന്ന ചെകുത്താന്മാർക്ക് സമ്മാനിച്ചു കൊണ്ടാണ്. അവരുടെ ഏഴാം നമ്പർ ശാപം തീർത്തു കൊണ്ടാണ്.
ഒട്ടേറെ നല്ല നിമിഷങ്ങൾ നൽകി കൊണ്ടാണ് അയാൾ പടിയിറങ്ങുന്നത്. പകരക്കാരനായി വന്ന സൗത്തംപ്റ്റോണിന്റെ എതിരെ നടത്തിയ ഗംഭീര പ്രകടനം ഒരു യുണൈറ്റഡ് ആരാധകനും ഒരിക്കലും മറക്കാൻ കഴിയില്ല.ആരാധകർ തിരകെ എത്തിയപ്പോൾ ഓൾഡ് ട്രാഫോഡിന് സമ്മാനിച്ച ആ അത്ഭുത ഗോൾ അയാളെ ഓൾഡ് ട്രാഫോഡിലെ കൾട്ട് ഹീറോയാക്കി മാറ്റിയിരുന്നു.
ഇപ്പോൾ ഓരോ യുണൈറ്റഡ് ആരാധകരും ആഗ്രഹിച്ചതിന് വിപരീതമായി അയാൾ ഓൾഡ് ട്രാഫോഡിനോട് വിട പറഞ്ഞിരിക്കുകയാണ്.പക്ഷെ യുണൈറ്റഡ് വിട്ട് പോകല്ലേ എന്ന് കവാനിയോട് കരഞ്ഞു അപേക്ഷിക്കുന്ന ഒരു കുഞ്ഞു ആരാധികയുടെ ചിത്രം ഇപ്പോൾ തരംഗമായിരിക്കുകയാണ്. കവാനിയെ നേരിൽ കണ്ട് തന്നെയാണ് ആ കുട്ടി യുണൈറ്റഡ് വിടല്ലേ എന്ന് പറയുന്നത്.
കുട്ടിയെ കെട്ടി പിടിക്കാനും കണ്ണീർ തുടക്കാനും അദ്ദേഹം മറന്നില്ല. കുട്ടിക്ക് ഓട്ടോഗ്രാഫ് നൽകുകയും കുഞ്ഞു നൽകിയ ഹെയർ ബാൻഡ് അദ്ദേഹം ധരിക്കുകയും ചെയ്തു.യുണൈറ്റഡിന് വേണ്ടി കളിച്ച 57 മത്സരങ്ങളിൽ അദ്ദേഹം 19 ഗോളുകൾ നേടിയിട്ടുണ്ട്.