ഒരു ക്ലബ്ബ് തനിക്ക് വേണ്ടി ശ്രമിക്കുന്നത് അവിടെ തന്റെ ആവശ്യം ഉള്ളതുകൊണ്ടാണ് എന്ന് ആഷിഖ് കുരുണിയൻ. ബാംഗ്ലൂർ എഫ് സി യിൽ നിന്ന് എടികെ മോഹൻ ബഗാനിലേക്ക് കൂടുമാറിയതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുളിലേക്ക്.
എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫർ ആയിരുന്നു എടികെയിലേത്. എനിക്ക് മുന്നിൽ കളിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. കൊൽക്കത്ത ഒരു ഫുട്ബോൾ താരം തീർച്ചയായും കളിച്ചിരിക്കേണ്ട സ്ഥലമാണെന്ന് ഒരുപാട് കളിക്കാരുടെ അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ഒരവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്.
ഒരു ക്ലബ്ബ് എനിക്ക് വേണ്ടി ശ്രമിക്കുന്നത് അവിടെ എന്റെ ആവശ്യം ഉള്ളതുകൊണ്ടാണ്. അതില്ലാത്തയിടത്ത് എന്റെ സാന്നിധ്യത്തിന് പ്രസക്തിയില്ല. എനിക്ക് ബെംഗളൂരു എഫ്‌സിയിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്നു. എനിക്ക് എങ്ങോട്ടും പോകാൻ താത്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ഒരു സാഹചര്യത്തിൽ ക്ലബ് എന്നെ വിൽക്കാൻ തീരുമാനിച്ചു. അത്തരമൊരു അവസരത്തിൽ ഏത് ടീം മികച്ച ഓഫർ നൽകി എന്നെ വാങ്ങുന്നുവോ ഞാനാ ക്ലബ്ബിലേക്ക് പോയെ മതിയാകു. ഞാൻ പണത്തിനു വേണ്ടി എടികെ മോഹൻ ബഗാൻ തിരഞ്ഞെടുത്തു എന്ന് പറയുന്നവരുണ്ട്. എന്നാൽ എന്റെ തീരുമാനങ്ങൾക്കവിടെ പ്രസക്തിയില്ല.”