ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ തകർപ്പൻ വിജയവുമായി ബ്രസീൽ.29 മൽസരങ്ങളുടെ അപരാചിത കുതിപ് തുടർന്ന് അർജന്റീന.ബ്രസീൽ എതിരില്ലാത്ത 4 ഗോളുകൾക്ക് പരാഗ്വയും അർജന്റീന എതിരില്ലാത്ത ഒരു ഗോളിൻ കൊളംബിയെയും തോൽപിച്ചു.
ഇന്ത്യൻ സമയം രാവിലെ 5 മണിക്കാണ് അർജന്റീനയുടെ മത്സരം ആരംഭിച്ചത്.മത്സരത്തിന്റെ സർവമേഖലകളിലും അർജന്റീനയുടെ ആധിപത്യമായിരുന്നു.29 ആം മിനുട്ടിൽ അക്കുനയുടെ അസ്സിറ്റിൽ നിന്ന് സ്ട്രൈക്കർ മാർട്ടിനെസാണ് വിജയഗോൾ നേടിയത്.15 മൽസരങ്ങളിൽ നിന്ന് 35 പോയിന്റുമായി അർജന്റീന മേഖലയിൽ രണ്ടാം സ്ഥാനത്താണ്.
ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ആരംഭിച്ച മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാഗ്വയെ തകർത്തു.ബ്രസീലിന്റെ അറ്റാക്കിങ് ഫുട്ബോളിൽ പരാഗ്വയ് നിഷ്പ്രഭമായി.28 ആം മിനുറ്റിൽ രാഫിനയിലൂടെ ഗോൾ വേട്ട ആരംഭിച്ച ബ്രസീൽ ക്യൂട്ടീനോയുടെ അതിമനോഹരമായ ലോങ്ങ് റേഞ്ചിൽ ലീഡ് ഉയർത്തി.ആന്റണിയും റോഡ്രിഗോയുമാണ് മറ്റ് സ്കോർർമാർ.മേഖലയിൽ 39 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തു തുടരുന്നു.