മാറ്റിവെച്ച ബ്രസീൽ അർജന്റീന മത്സരം പുനക്രമികരിച്ചതായി ഫിഫ.കഴിഞ്ഞ സെപ്റ്റംബറിൽ നാടകിയമായ രീതിയിൽ ബ്രസീലിലെ ഹെൽത്ത് ഡിപ്പാർട്മെന്റ് മത്സരം നിർത്തി വെപ്പിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടക്കുന്നത്. ബ്രസീലിൽ വെച്ച് നടന്ന അർജന്റീന ബ്രസീൽ ഫുട്ബോൾ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ബ്രസീൽ ഹെൽത്ത് ഡിപ്പാർട്മെന്റ് നാടകിയമായി രീതിയിൽ മത്സരം നിർത്തി വെപ്പിച്ചിരുന്നു. അർജന്റീന താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടികാട്ടിയാണ് മത്സരം നിർത്തിവെച്ചത്.
ആ സമയത്തു ഇന്ത്യ, സൗത്ത് ആഫ്രിക്ക, യൂ. കെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര അനുമതി ബ്രസീൽ നിഷേധിച്ചിരുന്നു.പക്ഷെ കൃത്യമം രേഖകൾ കാണിച്ചു അർജന്റീന താരങ്ങളായ എമിലിയാനോ ബുണ്ടിയാ, എമിലിയാനോ മാർട്ടിനെസ്,ലോ സെലസോ, ക്രിസ്ത്യൻ റോമറോ എന്നിവർ ബ്രസീലിൽ പ്രവേശിച്ചത് എന്ന് അന്ന് ബ്രസീൽ അധികൃതർ ചൂണ്ടി കാണിച്ചിരുന്നു.
ഫിഫ നടത്തിയ അനേഷണത്തിൽ ഈ കാര്യം തെളിഞ്ഞതിനാൽ മേൽ പറഞ്ഞ താരങ്ങൾക്ക് രണ്ട് മത്സരത്തിൽ ഫിഫ വിലക്ക് ഏർപ്പെടുത്തി.ബ്രസീൽ ഫുട്ബോൾ അസോസിയേഷന് 500,000 സ്വിസ്സ് ഫ്രാൻസും അർജന്റീനക്ക് 200,000 സ്വിസ്സ് ഫ്രാൻസും പിഴയായി ചുമത്തി.
മാറ്റിവെക്കപ്പെട്ട ഈ മത്സരം എവിടെ നടത്തണമെന്നും എപ്പോ നടത്തണെമെന്നും ഫിഫ തീരുമാനിക്കും എന്ന് ഔദ്യോഗികമായി ഫിഫ പുറത്തുവിട്ട പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.