റാൽഫ് റാഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ പരിശീലകനായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരാശകയിലായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ജർമൻ പരിശീലകൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒരുപാട് പ്രായമായി എന്ന് നടത്തിയ പ്രസ്താവന ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറെ ഉറക്കം കളഞ്ഞത്.
എതിരാളികളുടെ മേൽ നിരന്തരം സമ്മർദ്ദം ഏൽപ്പിക്കുന്ന പ്രസിങ് ഫുട്ബോൾ ശൈലി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നിലവിൽ കഴിയുകയില്ല എന്ന വിമർശകരുടെയും വിരോധികളുടെയും വായടപ്പിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് നിലവിൽ മഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ താൽക്കാലിക പരിശീലകനായി സേവനമനുഷ്ഠിക്കുന്ന മൈക്കിൾ കാരിക്ക്.
ബോൾ കൈവശമില്ലാത്ത സമയത്ത് എതിരാളികളെ നിരന്തരം പ്രെസ്സ് ചെയ്‌ത് പോസെഷൻ നേടിയെടുക്കാൻ റൊണാൾഡോ ശ്രമിക്കുന്നില്ലെന്ന വിമർശനങ്ങൾ യുക്തിരഹിതം അല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കാരണം എതിരാളികളുടെ കയ്യിൽ നിന്നും പന്തെടുക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഗോൾ ദാഹി കാണിക്കുന്ന വ്യഗ്രത അദ്ദേഹത്തിൻറെ കളി കാണുന്ന ഏവർക്കും അറിയാം. ഏതുവിധേനയും എതിരാളികളുടെ ഗോൾവല തുളയ്ക്കുവാൻ സന്നദ്ധനായി നിൽക്കുന്ന അദ്ദേഹത്തിന് എതിരാളികളുടെ മേൽ സമ്മർദ്ദം ഏൽപ്പിക്കുവാൻ പുഷ്പംപോലെ കഴിയും.
വിരോധികൾക്കുള്ള അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു. “അതൊരു കെട്ടുകഥ മാത്രമാണ്. അതങ്ങനെ തന്നെ ആയിരിക്കാം. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ടീമുകൾക്ക് കീഴിൽ പല ശൈലിയിൽ കളിച്ച താരം ഒരുപാട് ഗോളുകൾ ആ ടീമുകൾക്കു വേണ്ടിയെല്ലാം നേടിയിരുന്നു. എനിക്കുറപ്പാണ് താരം വീണ്ടും ഗോളുകൾ നേടുമെന്ന്, അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല,” കാരിക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏഴാം നമ്പർ സ്ഥാനത്ത് കളിക്കുന്ന ക്രിസ്ത്യാനോയെ ഇനിമുതൽ അദ്ദേഹം ഒൻപതാം നമ്പർ സ്‌ഥാനത്ത് ആയിരിക്കും കളിപ്പിക്കുന്നത്. ഗോൾ പോസ്റ്റിനു മുന്നിൽ എതിരാളികളുടെ ഗോൾമുഖത്ത് എല്ലായിപ്പോഴും സമ്മർദ്ദം ചെലുത്തി അവരിൽ ഗോൾ ഭീതി ഉയർത്തുന്ന ഒരു ക്ലിനിക്കൽ സ്ട്രൈക്കർ റോൾ ആയിരിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് അവിടെ ലഭിക്കുക. ഈ റോൾ റയൽമാഡ്രിഡ് എഫ് സി യിൽ ക്രിസ്ത്യാനോ റൊണാൾഡോ വളരെ ഭംഗിയായി ചെയ്ത പരിചയവുമുണ്ട്.