ഇന്ത്യക്ക് വേണ്ടി നിരവധി വിജയങ്ങൾ നേടുകയും ഒരുകാലത്ത് സച്ചിന്റെ പിൻഗാമി എന്നു വരെ വാഴ്ത്തപ്പെടുകയും ചെയ്ത വിരാട് കോഹ്‌ലിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായക സ്ഥാനത്തുനിന്നും നിഷ്ഠൂരം പുറത്താക്കുകയായിരുന്നു എന്ന് സൗരവ് ഗാംഗുലി വെളിപ്പെടുത്തി.
കോഹ്ലിയെ പുറത്താക്കാനുള്ള തീരുമാനം ബിസിസിഐയും സെലക്ടർമാരും ചേർന്ന് ഒന്നിച്ചെടുത്തത് ആണെന്ന് അദ്ദേഹം പറഞ്ഞു.
സൗത്താഫ്രിക്കന്‍ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപനത്തോടൊപ്പമാണ് രോഹിത് ശര്‍മ്മയെ നായകനാക്കി ബിസിസിഐ പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മ നായകസ്ഥാനം ഏറ്റെടുക്കും.
പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി വിരാട് കോലി എന്ന നായകൻ നൽകിയ എല്ലാം നല്ല നിമിഷങ്ങൾക്കും ഗാംഗുലി ആദരവ് പ്രകടിപ്പിച്ചു. കൂടാതെ രോഹിത് ശർമയുടെ നായകൻ മികവിൽ അദ്ദേഹം ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു.
ട്വൻറി ട്വൻറി ടീമിൻറെ നായകസ്ഥാനത്ത് നിന്നും പിന്മാറുമെന്ന് ബിസിസിഐ വിരാട് കോഹ്‌ലിയുടെ ആവശ്യപ്പെട്ടിരുന്നു എന്നാൽ അദ്ദേഹം അത് കേൾക്കാൻ തയ്യാറായില്ല. അതുകൊണ്ടുതന്നെ പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ രണ്ടും ഫോർമാറ്റ് രണ്ട് ക്യാപ്റ്റൻ വേണ്ട എന്ന തീരുമാനത്തിൽ ബിസിസിഐ ഉറച്ചുനില്ക്കുകയും തൽഫലമായി കൊഹ്‌ലിയെ പുറത്താക്കുകയും ആയിരുന്നു
” ഇത് ബിസിസിഐയും സെലക്ടേഴ്സും ഒന്നിച്ചെടുത്ത തീരുമാനമാണ്. ടി20 നായകസ്ഥാനത്ത് നിന്നും ഒഴിയരുത് എന്ന് ബിസിസിഐ അപേക്ഷിച്ചിരുന്നു. പക്ഷേ അത് അദ്ദേഹം കേട്ടില്ലാ. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ നല്ലതല്ലാ എന്നാണ് സെലക്ടേഴ്സ് കരുതുന്നത് ” ഇങ്ങനെ ആയിരുന്നു ഗാംഗുലിയുടെ വാക്കുകൾ