സമീപകാല ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ആരാധകരെ വളരെ കുറഞ്ഞ വേഗത സൃഷ്ടിച്ച താരമാണ് സന്ദേശ് ജിങ്കൻ. അദ്ദേഹത്തിന്റെ ആരാധക പിന്തുണ യിലെ അഭൂതപൂർവമായ വളർച്ചയ്ക്ക് ഏറ്റവുമധികം കാരണമായത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രകടനമാണ്.
കളിക്കളത്തിലെ ഭയരഹിതമായ സമീപനത്തിനേക്കാൾ ഉപരി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുവാൻ ജിങ്കനെന്ന നേതാവിന് ഉണ്ടായിരുന്ന പ്രഭാവമാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചത്. പലപ്പോഴും ബ്ലാസ്റ്റേഴ്സ് നിരയിൽ അനിഷേധ്യനായ നേതാവ് അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെ അവർ അദ്ദേഹത്തിനെ തങ്ങളുടെ ക്ലബ്ബിൻറെ ഇതിഹാസമായി വാഴ്ത്തിടുന്നു.
വിദേശ ക്ലബ്ബിലേക്ക് പോകുകയാണ് എന്ന് പറഞ്ഞു ബ്ലാസ്റ്റേഴ്സിൽ നിന്നും കരാർ അവസാനിപ്പിച്ച താരം പിന്നീട് എത്തിയത് എ ടി കെ മോഹൻ ബഗാനിലായിരുന്നു. കിരീടമില്ലാതെ കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പോയതുകൊണ്ട് ആരാധകർക്ക് അദ്ദേഹത്തിനോട് നീരസം ഒന്നും തോന്നിയിരുന്നില്ല.
ഒരു പ്രൊഫഷണൽ സമീപനം അദ്ദേഹം സ്വീകരിച്ചത് അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്സ് ആരാധകർ തയ്യാറായിരുന്നു. എന്നാൽ ഈ വർഷം അദ്ദേഹം അവിടെ നിന്നും ക്രൊയേഷ്യൻ ക്ലബ്ബായ HNX സിബിനിക്‌സ്ലയിലേക്കു ചേക്കേറിയിരുന്നു. ഏറെ വാർത്താപ്രാധാന്യം ലഭിച്ച ആ തീരുമാനം തെറ്റായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദേശീയ ടീമിൽ കളിക്കാൻ കഴിയില്ല എന്ന ഘടകം ഒഴിവാക്കിയാലും നഷ്ടങ്ങൾ വേറെയുണ്ട്.
കൊൽക്കത്ത ക്ലബ്ബിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ പ്രതിഫലമാണ് അദ്ദേഹത്തിന് ക്രൊയേഷ്യൻ ക്ലബ്ബിൽ ലഭിക്കുന്നത്. പ്രതിഫലത്തിനേക്കാൾ ഉപരിയായി മികച്ച അവസരങ്ങൾ തേടി വിദേശത്തേക്കു പോയ താരത്തിന് ഇപ്പോൾ തുടർച്ചയായി റിസർവ് ബഞ്ചിൽ ആണ് സ്ഥാനം. താരത്തിന് ആദ്യ ഇലവനിൽ ഇടം പിടിക്കുവാൻ കഴിയുന്നില്ല സാമ്പത്തികമായും കളി സമയത്തിലും താരത്തിന് നഷ്ടം തന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.