‘ ഇന്ത്യയ്ക്ക് രണ്ടാം സെവാഗിനെ ലഭിച്ചിട്ടുണ്ടെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം മൈക്കിൾ ക്ലാർക്ക്. സെവാഗിനേപ്പോലെ വിനാശകാരിയായ ബാറ്ററാണ് പൃത്ഥി ഷാ എന്നാണ് അദേഹം പറയുന്നത്. ടീമിനെ എക്കാലവും മുന്നോട്ടു നയിച്ച പ്രതിഭയായിരുന്നു സെവാഗ്.
എനിക്ക് സെവാഗിനേപ്പോലെ കളിക്കുന്ന താരങ്ങളെ ഇഷ്ടമാണ്. ഇത്തരത്തില്‍ ആക്രമിച്ചുകളിക്കുന്ന ഒരു താരം മുന്‍നിരയില്‍ത്തന്നെ ഉണ്ടാകുന്നത് എന്തൊരു അനുഗ്രഹമാണ്. സെവാഗ് എക്കാലവും എന്റെ പ്രിയപ്പെട്ട താരമായിരുന്നു.
‘പൃത്ഥി ഷായെ ഇന്ത്യ കൈവിട്ടുകളയില്ലെന്നാണ് എന്റെ പ്രതീക്ഷ. അദ്ദേഹത്തിനു ചെറിയ പ്രായമല്ലേ ആയിട്ടുള്ളൂ. ഇന്ത്യ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കണം’ ക്ലാര്‍ക്ക് ആവശ്യപ്പെട്ടു.
‘അന്ന് പൃഥ്വി ഷായില്‍ പ്രതീക്ഷയുടെ കനത്ത ഭാരമുണ്ടായിരുന്നു. സത്യത്തില്‍ ഷായ്ക്ക് കൂടുതല്‍ സമയം നല്‍കണം. അത് അദ്ദേഹത്തിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു. ആദ്യം അദ്ദേഹത്തിന് പിന്തുണയും തുടര്‍ച്ചയായി അവസരവും ഉറപ്പാക്കണം. നിര്‍ഭാഗ്യവശാല്‍ ഷാ ടീമിനു പുറത്തായി. പക്ഷേ, പിന്തുണ നല്‍കിയാല്‍ ഷാ ശക്തമായി തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ ക്ലാര്‍ക്ക് പറഞ്ഞു..