പരമ്പര തൂത്തുവാരി ഇന്ത്യ.അവസാന മത്സരത്തിൽ വിൻഡീസിനെ തകർത്തത് 97 റൺസിന്.
ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തെരെഞ്ഞെടുത്തു. പക്ഷെ അലിസാരി ജോസഫിന്റെ ഓപ്പണിങ് സ്പെല്ലിൽ ഇന്ത്യ തകർന്നു. അവസരോചിതമായ ബാറ്റിംഗ് പുറത്തെടുത്ത പന്തും ഐയറും ഇന്ത്യൻ സ്കോർ ഉയർത്തി.പന്ത് 56 റൺസും ഐയർ 80 റൺസും നേടി. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകൾ കൊണ്ട് സുന്ദറും ചാഹറും ഇന്ത്യൻ സ്കോർ 250 കടത്തി.
266 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ വിൻഡീസിനെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി കൊണ്ട് ചാഹറും സിറാജും വിക്കറ്റുകൾ വീഴ്ത്തി. പൂരാനും ഡാരൻ ബ്രാവോയും ശ്രമിച്ചു നോക്കിയെങ്കിലും പ്രസിദ് കൃഷ്ണയുടെയും കുൽദീപിന്റെയും പന്തുകൾക്ക് മുന്നിൽ വീഴുകയായിരുന്നു. കൂറ്റൻ അടികൾ കൊണ്ട് സ്മിത്ത് പ്രതീക്ഷ നൽകിയെങ്കിലും സിറാജിന്റ പന്തിൽ ധവാന്റെ കയ്യിൽ ഒതുങ്ങി. പക്ഷെ വാലറ്റത്ത് അലിസാരി ജോസഫും ഹയ്ഡൻ വാൽഷും പൊരുതി നോക്കിയെങ്കിലും 97 റൺസിന് തോൽവി രുചിക്കാനായിരുന്നു ഇന്ത്യയുടെ വിധി.