ഒരു ലോകകപ്പിൽ കൊളംബിയക്കായി വളരെ മികച്ച പ്രകടനത്തിലൂടെ ലോകത്തിന്റെ മുഴുവൻ ഹൃദയം കവർന്ന താരമായിയിരുന്നു കൊളംബിയൻ സെന്റർ ഫോർവേഡ് ജെയിംസ് ഹാമിഷ് റോഡ്രിഗസ്. മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരുന്നു ഈ താരം.
എന്നാൽ വൻതുക കൊടുത്ത് താരത്തിനെ അന്നത്തെ സമ്പന്നതയുടെ പ്രതീകമായി നിന്നിരുന്ന റയൽമാഡ്രിഡ് സ്വന്തമാക്കി. റയൽ മാഡ്രിഡ് ആക്രമണ നിരയിൽ ക്രിസ്ത്യാനോ റൊണാൾഡോയോടും ബെയിലിനോടും ചേർന്ന് നിന്ന് എതിരാളികളെ തകർത്തു തരിപ്പണമാക്കി മാറ്റാൻ പോകുന്നവൻ എന്നായിരുന്നു ജെയിംസ് റോഡ്രിഗസിനെപ്പറ്റി ആരാധക5രുടെ ധാരണ.
എന്നാൽ അക്ഷരാർത്ഥത്തിൽ താരത്തിന്റെ കരിയർ നശിപ്പിക്കുകയായിരുന്നു റയൽമാഡ്രിഡ് ചെയ്തത്. പ്രതിഭകളെ വിലകൊടുത്തുവാങ്ങി ബഞ്ചിലിരുത്തി നശിപ്പിക്കുന്നത് പോലെ ആയിരുന്നു അവിടെ ഹാമിഷ് റോഡ്രിഗസ് എന്ന താരത്തിന്റെ അവസ്ഥ. റയൽ മാഡ്രിഡ് ഇലവനിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുന്നത് വളരെ വിരളമായിരുന്നു.
ഏറെക്കാലം സൈഡ് ബെഞ്ചിൽ ഇരുന്ന് മടുത്ത താരം തുറന്നു പറഞ്ഞു, തന്നെ ലോണിന് എങ്കിലും പുറത്തേക്ക് വിടാൻ. അങ്ങനെ ലോൺ അടിസ്ഥാനത്തിൽ ജർമനിയിലേക്ക് പോയ കാലം അവിടെ ബയേൺ മ്യൂണിക്കിന് വേണ്ടി വളരെ മികച്ച രീതിയിൽ തന്നെ കളിച്ചു. താരത്തിനെ സ്വന്തമാക്കുവാൻ ജർമൻ ക്ലബ്ബ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും റയൽമാഡ്രിഡ് താരത്തിനെ വിൽക്കാൻ തയ്യാറായില്ല.
നിലവിൽ ഖത്തർ ക്ലബ് ആയ അൽ റയ്യാൻ എഫ് സിയുടെ താരം ആണ് അദ്ദേഹം. ഇന്ന് നടന്ന മത്സരത്തിന്റെ 98ആം മിനിറ്റിൽ ആയിരുന്നു അനിഷ്ട സംഭവങ്ങൾ നടന്നത്. അക്രമാസക്തനായ താരം റഫറിയുമായി ഏറെ നേരം തർക്കിച്ച ശേഷം ചുവപ്പ് കാർഡ് കണ്ടു പുറത്തായി, അദ്ദേഹം മാത്രമല്ല ടീം അംഗങ്ങൾ എല്ലാവരും മോശമായ പെരുമാറ്റമാണ് നടത്തിയത് സംഭവത്തിന്റെ വീഡിയോ താഴെ അറ്റാച് ചെയ്യുന്നു.