അഹങ്കാരം അഴകാക്കി മാറ്റിയ ഫുട്ബോൾ ചക്രവർത്തി എന്നാണ് സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്ന താരത്തെ ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്നത്. നിരൂപകർക്കും. മാന്യന്മാർക്കും സ്ലാട്ടൻ അല്പം വെറുക്കപ്പെട്ടവൻ ആയിരിക്കും എന്നാൽ കളിക്കളത്തിൽ ആവേശം പകരുന്നതിന് അദ്ദേഹം വളരെ മിടുക്കൻ തന്നെയാണ്.
ആരെയും അംഗീകരിക്കാൻ തയ്യാറല്ലാത്ത ഒരു അഹങ്കാരി കൂടിയാണ് അദ്ദേഹം അതുകൊണ്ടുതന്നെ വിരോധികളുടെ എണ്ണത്തിൽ താരത്തിന് ഒരു കുറവുമില്ല. സ്വയം ഫുട്ബോൾ ദൈവം എന്ന് പറയുന്ന അദ്ദേഹം ആരെയും അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ് എങ്കിലും ഒരു തരത്തിന് മേൽ അദ്ദേഹം പലപ്പോഴും ചായവ് പ്രകടിപ്പിച്ചിട്ടുണ്ട്.
മറ്റു ഫുട്ബോൾ താരങ്ങളെ എല്ലാവരെയും പലപ്പോഴും വിലകുറച്ച് കാണുകയും വിമർശിക്കുകയും ചെയ്തിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പുകഴ്ത്തി പറഞ്ഞിട്ടുള്ള അപൂർവം ചില താരങ്ങളിലൊരാളാണ് ലയണൽ മെസ്സി. ഇക്കുറിയും മെസ്സിയെ കുറിച്ച് നല്ലതു പറയാൻ തന്നെയാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തൻറെ വായ് തുറന്നത്.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് വരുവാനുള്ള മെസ്സിയുടെ തീരുമാനം വളരെ മികച്ച ഒന്നായിരുന്നു എന്നാണ് അദ്ദേഹത്തിൻറെ വിലയിരുത്തൽ. പി എസ് ജി വളരെ അധികം കിരീട ദാഹമുള്ള ഒരു ക്ലബ്ബാണ്, വിജയത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്ലബ്ബിലാണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബ് കൂടിയാണ് അത്. ഏതായാലും ഈ ക്ലബ്ബ് അസാധ്യമായ പല നേട്ടങ്ങളും വെട്ടിപ്പിടിക്കാൻ പോവുകയാണ്. അപ്പോൾ ലയണൽ മെസ്സി എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം ക്ലബ്ബിനും അതുപോലെതന്നെ താരത്തിനും വളരെയധികം പ്രയോജനപ്പെടും എന്ന് തന്നെയാണ് ഇബ്രാഹിമോവിച്ച് പറയുന്നത്. പി എസ് ജി യിലേക്ക് വരാനുള്ള വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തത് മെസ്സി വളരെയധികം ഗുണം ചെയ്യുമെന്ന് കൂടി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കൂട്ടിച്ചേർത്തു.