കേരള ഫുട്ബാൾ ഇപ്പോൾ സന്തോഷ് ട്രോഫിയുടെ ആവേശത്തിലാണ്. ഇതിനോടകം തന്നെ മഞ്ചേരിയിലെ ഗാലറി നിറഞ്ഞു കഴിഞ്ഞു. ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ ആരംഭിക്കുന്നത്.
ഇപ്പോൾ കേരളത്തിന്റെ കായിക മന്ത്രി വി അബ്ദുറഹിമാന്‍ കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയാശംസകള്‍ നേര്‍ന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന കേരളത്തിന് മന്ത്രി വിജയാശംസകള്‍ നേര്‍ന്നു.
നേരത്തെ ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ രംഗത്ത് വന്നിരിക്കുകയാണ് .വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.ഫൈനൽ ഇന്ന് രാത്രി 8 മണിക്കാണ്.
2018 ലാണ് ഇതിന് മുന്നേ കേരളവും ബംഗാളും ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ കേരളം ബംഗാളിനെ മറികടന്നു. ആ തോൽവിക്ക് പകരം ചോദിക്കാൻ കൂടിയാണ് ബംഗാൾ ഇറങ്ങുന്നത്.പക്ഷെ മഞ്ചേരിയിലെ ആരാധക കൂട്ടത്തിനെയും കേരള ടീമിനെയും മറികടന്നു കിരീടം നേടുകയെന്നത് ബംഗാളിന് വെല്ലുവിളിയാണ്. ടൂർണമെന്റിൽ ഇത് വരെ തോൽവി അറിയാത്ത ടീമാണ് കേരളം. ബംഗാൾ കേരളത്തോട് മാത്രം തോൽവി രുചിച്ചു. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം