ഖത്തർ ലോകകപ്പിൽ മികച്ച ഫോമുമായി മുന്നേറുകയാണ് ഫ്രാൻസ്.നിലവിൽ പ്രീക്വാർട്ടർ മറികടന്ന് അവർ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. ഫ്രാൻസ് ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ യുവതാരം കിലിയൻ എംബാപ്പെയുടെ മികച്ച ഫോം തന്നെയാണ്.
എംബാപ്പെയുടെ വേഗതയും സ്കില്ലുമൊക്കെ ഫ്രാൻസിന്റെ മുന്നേറ്റത്തിന് ഏറെ ശക്തി പകരുന്നുണ്ട്. എംബാപ്പെയുടെയും ഒലിവർ ജിറൂദിന്റെയും ഫോമിലൂടെ 2022ലും ലോക കിരീടം നേടാം എന്ന പ്രതീക്ഷയിൽ തന്നെയാണ് ഫ്രഞ്ച് ആരാധകർ. എന്നാൽ ക്വാർട്ടർ ഫൈനലിനു മുന്നോടിയായി ഫ്രഞ്ച് ടീമിനെ നിരാശയിലാക്കുന്ന ഒരു വാർത്ത പുറത്തുവരികയാണ്.
സൂപ്പർതാരമായ കെലിയൻ എംബപ്പേയ്ക്ക് പരിക്കുപറ്റി എന്നുള്ള അഭ്യൂഹം തന്നെയാണ് ഫ്രഞ്ച് ആരാധകരെ നിരാശയിലാഴ്ത്തുന്നത്. ചൊവ്വാഴ്ച ഫ്രാൻസിന്റെ പരിശീലന സെക്ഷനിൽ കിലിയൻ എംബാപ്പെ പങ്കെടുത്തില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ എംബാപ്പെയ്ക്ക് പരിക്കുപറ്റിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല.
താരം പരിശീലന സെക്ഷനിൽ ഇറങ്ങാത്തതാണ് അഭ്യൂഹങ്ങൾക്കുള്ള കാരണം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഡെന്മാർക്കിനെതിരായുള്ള മത്സരത്തിൽ എംബാപ്പെയ്ക്ക് കണ്ണങ്കാലിന് പരിക്കേറ്റിരുന്നു എന്നാൽ ഈ പരിക്ക് അദ്ദേഹത്തെ പിന്തുടർന്നതായോ ഈ പരിക്ക് ഗുരുതരമായ തായോ റിപ്പോർട്ടുകൾ ഇല്ല.
താരം പരിശീലന സെക്ഷനിൽ ഇറങ്ങാത്തത് ചില ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുമ്പോൾ എംബാപ്പെയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.