എംബപ്പേയും മെസ്സിയും നയിച്ചു PSG ജയിച്ചു, RB ലെപ്‌സിഗ് ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്നു പാരീസ് സെന്റ് ജർമ്മന്റെ തകർപ്പൻ മുന്നേറ്റം.
മെസ്സിയും കിലിയൻ എംബാപ്പെയും അണിനിരന്ന PSG ക്കു വേണ്ടി ഒരു മികച്ച മുന്നേറ്റത്തിലൂടെ കിലിയൻ എംബപ്പേ തന്നെ മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ ലീഡ് എടുതിരുന്നു.
പന്തടക്കത്തിൽ പിറകോട്ട് പോയെങ്കിലും അവസരം കിട്ടുമ്പോളെല്ലാം ലിപ്‌സിഗ് പാരീസ് നിരയെ വിറപ്പിച്ചു.പലപ്പോഴും കെയ്‌ലർ നവാസ് എന്ന ഗോളിയുടെ മികച്ച പ്രകടനം ആണ് പാരീസിനെ രക്ഷിച്ചു നിർത്തിയത്.
എന്നാൽ 28ആം മിനുട്ടിൽ നടത്തിയ ടീം ഗെയിമിലൂടെ ആൻജെലിനോ നീട്ടി നൽകിയ പന്തു കൃത്യമായി പാരീസ് വലയിലെത്തിച്ചു ആന്ദ്രേ സിൽവ ലിപ്‌സിഗ് നെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
രണ്ടാം പകുതിയുടെ 57ആം മിനുട്ടിൽ ആൻജെലിനോയുടെ തന്നെ മറ്റൊരു അസ്സിസ്റ്റിൽ നിന്നും മുക്കിയെല ലിപ്‌സിഗിന് ലീഡും നേടി കൊടുത്തു പാരീസിനെ സമ്മര്ദത്തിലാക്കി.
പിന്നിയിട്ടങ്ങോട്ട് മെസ്സി PSG യുടെ രക്ഷകനാകുന്ന കാഴ്ചയ്ക്കാണ് പാർക്ക് ഡി പ്രിൻസസ് സാക്ഷ്യം വഹിച്ചത്. എംബാപ്പയുമായുള്ള മികച്ച മുന്നേറ്റത്തിനൊടുവിൽ 67ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തിയ മെസ്സി നിമിഷങ്ങൾക്കകം ലഭിച്ച പെനാൽറ്റി സമ്മർദ്ദങ്ങൾ ഏതുമില്ലാതെ ലിപ്‌സിഗ് വലയിലെത്തിച്ചു പാരീസിന് വീണ്ടും ലീഡ് നൽകി.
ഇഞ്ചുറി ടൈമിൽ മറ്റൊരു പെനാൽറ്റി കൂടി ലഭിച്ചെങ്കിലും കിക്ക് എടുത്ത എംബപ്പേക്ക് പിഴച്ചു. ആദ്യ മത്സരം ക്ലബ് ബ്രുഗെ ക്കു മുന്നിൽ സമനില പിണഞ്ഞെങ്കിലും രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെയും ഇപ്പോൾ ലിപ്‌സിഗിനെയും തകർത്തു PSG യൂറോപ്പ്യൻ കിരീട പോരാട്ടത്തിൽ മുന്നേറ്റം തുടരുന്നു.