ഫൈനലിൽ ന്യൂസിലാണ്ടിനെ പരിജയപ്പെടുത്തി ടി20 ലോകക്കപ്പിൽ ഓസ്ട്രേലിയ ആദ്യമായി കിരീടം ഉയർത്തിയ കാഴ്ച നൽകിയാണ് ഈ ടി20 ലോകക്കപ്പ് അവസാനിച്ചത്. ഒരുപാട് ആവേശകാഴ്ചകൾ സമ്മാനിച്ചാണ് ഈ ലോകക്കപ്പ് അവസാനിച്ചത്. ആരൊക്കെയാണ് ഈ ലോകക്കപ്പിൽ താരമായത് എന്ന് വ്യക്തമാക്കുന്ന ലോകകപ്പിലെ മോസറ്റ് വാല്യുബിള്‍ ഇലവൻ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഐസിസിയാണ് ഈ ലോകകപ്പിലെ മോസ്റ്റ് വാല്യൂബിൾ ഇലവന്റെ ലിസ്റ്റ് പുറത്ത് വീട്ടിരിക്കുന്നത്.
കമ്മേന്റേറ്റേഴ്‌സ്, മുന്‍ അന്താരാഷ്ട്ര താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് ഐസിസി അറിയിച്ചു. ടീമിൽ ഒരു ഇന്ത്യൻ താരങ്ങൾ പോലും ഇടംപിടിച്ചില്ല എന്നാണ് ശ്രദ്ദേയം. ടീമിന്റെ ക്യാപ്റ്റന്‍ പാകിസ്താന്റെ ബാബര്‍ അസം ആണ്.
ഡേവിഡ് വാര്‍ണര്‍(ഓസിസ്), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), അസലങ്ക (ശ്രീലങ്ക), മാര്‍ക്രം (ദക്ഷിണാഫ്രിക്ക), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരന്‍ക (ശ്രീലങ്ക), ആഡം സാമ്ബ (ഓസ്‌ട്രേലിയ), ജോഷ ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), ട്രന്റ് ബോര്‍ട്ട് (ന്യൂസിലന്റ്), ആന്ററിച്ച് നോര്‍ട്ട്‌ജെ(ദക്ഷിണാഫ്രിക്ക) എന്നിവരാണ് ടീമില്‍ ഇടം നേടിയ ലോക താരങ്ങള്‍.
ഇന്ത്യയിൽ നിന്ന് ജസ്‌പ്രീത് ബുമ്രയെങ്കിലും ഇടം പിടിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കരുതിയിരുന്നുവെങ്കിലും ബുമ്രയ്ക്ക് ടീമിൽ ഇടംപിടിക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് തന്നെ ഇന്ത്യ പുറത്തായതാണ് ബുമ്ര ടീമിൽ ഇടം പിടിക്കാത്തതിന്റെ കാരണം എന്നാണ് സൂചന. അതേ സമയം ഗ്രൂപ്പ് ഘട്ടം കടക്കാത്ത ശ്രീലങ്കയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ നിന്ന് അസലങ്ക, ഹസരങ്ക എന്നിവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് ഐഡൻ മാർക്രവുമാണ് ഐസിസിയുടെ ഈ ലോകക്കപ്പിലെ മോസ്റ്റ് വാല്യൂബിൾ ഇലവനിൽ ഇടം പിടിചിരിക്കുന്നത്.