ജയം മൂന്ന് പോയിന്റ് ക്ലീൻ ഷീറ്റ് , അത് മാത്രമുണ്ട് പറയാൻ , കഴിഞ്ഞ മത്സരത്തിലെ ആക്രമണോല്സുകതയും ഇന്റെൻസ് പ്രെസ്സിങ് ഗെയിമും ഒക്കെ അന്യം നിന്ന മത്സരം. മത്സരത്തിൽ ഉടനീളം നൊർവിച് സിറ്റി ക്കു ഇത്തിരി മുൻതൂക്കം യുണൈറ്റഡ് താരങ്ങൾക്കു മേൽ ഉണ്ടായിരുന്നു.
ആദ്യ പകുതിയിൽ റൊണാൾഡോയുടെ ചടുലമായ ഒരു നീക്കം ഉണ്ടായെങ്കിലും മികച്ച ഫോമിൽ ഗോൾ വലക്കു മുന്നിൽ നിറഞ്ഞു നിന്ന ടിം ക്രൂളിനെ മറികടക്കാൻ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിൽ പെനൽറ്റിയുടെ രൂപത്തിൽ റൊണാൾഡോ യൂണൈറ്റഡിന്റെ വിജയഗോൾ കണ്ടെത്തി എങ്കിലും യഥാർഥ വിജയ ശില്പി ഡേവിഡ് ഡി ഗയ എന്ന ഗോൾ കീപ്പർ ആണെന്നത് നിസംശയം.
ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകൾ ആണ് അദ്ദേഹം തട്ടി അകറ്റിയത്. യുണൈറ്റഡ് ഗോൾ വല തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുന്ന പ്രകടനം തന്നെ ആയിരുന്നു ഡേവിഡിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
രാഷ്‌ഫോർഡ് ലെഫ്റ് വിങ്ങിൽ നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ നൽകിയ ക്രൊസ്സ് ഗോളാക്കി മാറ്റാൻ റൊണാൾഡോക്ക് സാധിക്കാത്തതും സ്കോർ ഷീറ്റിന്റെ വ്യാപ്തി ചുരുക്കാൻ കാരണമായി.