പ്രഥമ സീസണ് ശേഷം മലയാളി പയ്യൻ നയിച്ച രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക്. വിരാട് കോഹ്ലിയുടെ ഐ പി എൽ കിരീടം എന്നാ സ്വപ്നം സ്വപ്നമാത്രമാക്കി അവശേഷിപ്പിച്ച രാജസ്ഥാൻ.ക്വാളിഫർ 2 വിൽ രാജസ്ഥാന്റെ വിജയം 7 വിക്കറ്റിന്
ടോസ് ലഭിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബാംഗ്ലൂറിനെ ബാറ്റിങ്ങിന് അയച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത് പ്രസിദ് കൃഷ്ണയും ബോൾട്ടും ബൗൾ ചെയ്തു. കോഹ്ലി പുറത്തു. ഫാഫിനെ കൂട്ടിപിടിച്ചു എലിമിനേറ്ററിലെ ഹീറോ പതിഡർ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.
ഫാഫിനെ അശ്വിന്റെ കൈയിലെത്തിച്ചു മാക്കോയി രാജസ്ഥാൻ ബ്രേക്ക് ത്രൂ നൽകി. പക്ഷെ പിന്നീട് അങ്ങോട്ട് പതിഡറിനെ കാഴ്ചകാരനാക്കി മാക്സി കൂറ്റൻ സിക്സറുകൾ പറത്തി.കൃത്യമായ ബൌളിംഗ് ചേഞ്ചിലൂടെ രാജസ്ഥാൻ കളി തിരകെ പിടിച്ചു.20 ഓവറിൽ ബാംഗ്ലൂർ 157/8.58 റൺസ് എടുത്ത പതിഡറാണ് ടോപ് സ്കോർർ.
158 റൺസ് പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാൻ വെടികെട്ടു തുടക്കമാണ് ജെയ്സവാളും ബറ്റ്ലറും നൽകിയത്.പവർപ്ലേയിൽ തന്നെ രാജസ്ഥാൻ മത്സരം തങ്ങളുടെ കൈപിടിയിൽ ഒതുക്കി കഴിഞ്ഞിരുന്നു.ജോസ് ബറ്റ്ലർ മുന്നിൽ നിന്ന് നയിച്ചപ്പോൾ രാജസ്ഥാൻ 7 വിക്കറ്റ് വിജയം.