തുടർച്ചയായ രണ്ടാം മത്സരവും ജയിച്ചു സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. മുംബൈ ഇന്ത്യൻസിനെതിരെ 23 റൺസിനാണ് രാജസ്ഥാൻ വിജയിച്ചത്.
ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിന് അയച്ചു. രോഹിത്തിന്റെ തീരുമാനം തെറ്റി പോയി എന്നാ അറിയാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.
ബട്ട്‌ലറും സഞ്ജുവും ഹെറ്റമൈയറും ആളി കത്തിയപ്പോൾ മുംബൈ ബൗളേർമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ബറ്റ്ലർ സെഞ്ച്വറിയും ഹെറ്റ്മൈറിന്റെയും സഞ്ജുവിന്റെയും കൂറ്റൻ അടികളിൽ രാജസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസിലെത്തി .ബുമ്രയുടെ നാലു വിക്കറ്റ് പ്രകടനം ശ്രെദ്ധയമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം പിഴച്ചു. രോഹിത് പുറത്ത്.തുടക്കക്കാരൻ തിലക് വർമയുടെ ബാറ്റിംഗ് കരുത്തിൽ മുംബൈ ലക്ഷ്യത്തോട് അടുത്തപ്പോൾ ചാഹൽ ബ്രേക്ക് ത്രൂ നൽകി രാജസ്ഥാൻ പ്രതീക്ഷ നൽകി.
ഒടുവിൽ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടത് 29 റൺസ്. അവസാന ഓവറിൽ സൈനി കൃത്യതയാർന്ന രീതിയിൽ പന്ത് എറിഞ്ഞപ്പോൾ രാജസ്ഥാൻ 23 റൺസ് വിജയം.