കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കുമാനോവിച്ച് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം. ഇത്തവണയും ഇന്ത്യൻ സൂപ്പർ ലീഗിലെ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മോഹൻബഗാൻ ടീമും തമ്മിലായിരുന്നു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗാൾ ടീമിനെതിരെ പരാജയപ്പെടുകയായിരുന്നു.
ആദ്യമത്സരത്തിൽ മോഹൻബഗാൻ നേടിയ ഗോൾ ഓഫ്സൈഡ് ആയിരുന്നു എന്ന് ഫുട്ബോൾ വിദഗ്ധർ ഉൾപ്പെടെ നിരവധി പേർ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ മത്സരത്തിൽ അവർക്ക് അനുകൂലമായി അത് ഗോൾ അനുവദിച്ചിരുന്നു. കളിക്കളത്തില് റഫറിയുടെ തീരുമാനം ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി മാറുന്നത് പിന്നീട് തുടർക്കഥയായി മാറുകയായിരുന്നു അത് അവസാന കളിയിലും നാം കണ്ടു.
ഏറ്റവും അവസാന മത്സരവും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് ബംഗാൾ ബേസ്ഡ് ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എസ് സി ക്ക് എതിരെ ആയിരുന്നു. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടിയ രണ്ടുഗോളുകൾ ആയിരുന്നു മാച്ച് റഫറി നിഷേധിച്ചത് അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന് അർഹമായ വിജയം കഴിഞ്ഞ മത്സരത്തിൽ നഷ്ടമായിരുന്നു. ഇതിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം ലൂണ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ ഏതാനും മണിക്കൂറുകൾക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ പരിശീലകനായ നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യൻ ഫുട്ബോൾ ലോകത്തിനുമുഴുവൻ ഞെട്ടലോടെ കേട്ടിരിക്കുകയാണ്. മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മാച്ച് ഒഫീഷ്യൽസിന്റെറ ഭാഗത്തുനിന്നും ഒരു ക്ഷമാപണം അടങ്ങിയ കത്ത് ലഭിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ടീം ഒഫീഷ്യൽസ് വരുത്തിയ പിഴവുമൂലം പരാജയപ്പെട്ടതിന് പിന്നാലെ അവർ മാപ്പപേക്ഷ നടത്തിയിട്ട് പോലും അതേ തെറ്റ് വീണ്ടും ആവർത്തിക്കുന്നത് വെറും പരിഹാസ്യമായ മാത്രമേ നമുക്ക് കാണുവാൻ കഴിയുകയുള്ളൂ. ഏതായാലും ഈ ഒരു വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ഏവരും ശ്രവിക്കുന്നത് എത്രമാത്രം നിലവാരത്തകർച്ച ഇവിടുത്തെ റഫറിയിങ്ങിന് ഉണ്ട് എന്നത് ഇത് തെളിയിക്കുന്നു. ഇത് ഇന്ത്യൻ സൂപ്പർ ലീഗ് വിദേശം ഫുട്ബോൾ പ്രേമികൾക്ക് മുന്നിൽ പരിഹാസ്യമാക്കും എന്നത് ഉറപ്പാണ്.