in ,

മെസ്സിയും റൊണാൾഡോയും ആ രീതിയിൽ വളരെയധികം സംരക്ഷിക്കപ്പെടുന്നുണ്ട്: സ്റ്റീഫൻ കെന്നി

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പെലെയെയും ഡീഗോ മറഡോണയെയും പോലുള്ളവർക്കെതിരെ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കെന്നി പറയുന്നു, കാരണം അവർ വ്യത്യസ്ത കാലഘട്ടങ്ങളിൽ കളിച്ചുവരാണ് എന്നു കൂടി അദ്ദേഹം പറഞ്ഞു.

Stephen Kenny on Lionel Messi and Cristiano Ronaldo

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ മികച്ച പ്രകടനങ്ങൾക്കും നേട്ടങ്ങൾക്കും അഭിനന്ദനങ്ങൾ നേടുന്നത് തുടരുകയാണ്. അയർലൻഡ് മാനേജർ സ്റ്റീഫൻ കെന്നി മറ്റ് നിരവധി ഫുട്ബോൾ താരങ്ങൾക്കൊപ്പം ഈ ഐക്കണിക് ജോഡിയെ പ്രശംസിച്ചു. എന്നിരുന്നാലും, മുൻകാലങ്ങളിലെ മറ്റ് ഫുട്ബോൾ ഇതിഹാസങ്ങളുമായി അവരെ താരതമ്യം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു.

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പെലെയെയും ഡീഗോ മറഡോണയെയും പോലുള്ളവർക്കെതിരെ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കെന്നി പറയുന്നു, കാരണം അവർ വ്യത്യസ്ത കാലഘട്ടങ്ങളിൽ കളിച്ചുവരാണ് എന്നു കൂടി അദ്ദേഹം പറഞ്ഞു.

Stephen Kenny on Lionel Messi and Cristiano Ronaldo

“ഇത് വ്യത്യസ്‌ത കാലഘട്ടങ്ങളാണ്, കളി എല്ലായ്‌പ്പോഴും വികസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ഫുട്‌ബോൾ വളരെയധികം തന്ത്രപരമായി വികസിച്ചു, അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്, മാറിക്കൊണ്ടും. എന്നാൽ റൊണാൾഡോയെപ്പോലെ ഒരാൾ ഏതാനും ദശകങ്ങളായിഇതിനെ എല്ലാം വിവിധ ലീഗുകളിലായി മറികടക്കുന്നു, അത് അവിശ്വസനീയമാണ്.”

“വ്യത്യസ്‌ത കാലഘട്ടങ്ങളിലെ നിരവധി മഹാന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരാൾ മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയാൻ കഴിയില്ല. ആരാണ് മികച്ചതെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. മറഡോണ, മെസ്സി, റൊണാൾഡോ. അവരെല്ലാം മികച്ച കളിക്കാരാണ്.

“പെലെയ്ക്ക് മുമ്പ് തന്നെ നിരവധി മികച്ച കളിക്കാർ ഉണ്ടായിരുന്നു. മഞ്ഞക്കാർഡുകളിലും ചുവപ്പ് കാർഡുകളിലും നിയമം മാറുന്നതിനുമുമ്പ് [ഡീഗോ] മറഡോണ സഹിക്കേണ്ടി വന്ന ശാരീരിക ക്രൂരകൾ വളരെ വലുതാണ്‌. നിയമങ്ങളിലെ മാറ്റങ്ങൾ ഇന്നത്തെ കളിക്കാരെ വളരെയധികം സംരക്ഷിക്കുന്നുണ്ട്.

“മെസ്സിയും റൊണാൾഡോയും അതിൽ നിന്ന് വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്. അപകടകരമായ ഏത് തരത്തിലുള്ള ടാക്കിളുകളും ഒരു ഓട്ടോമാറ്റിക് ചുവപ്പ് കാർഡ് ആകുന്ന തരത്തിൽ അവർ ഇപ്പോൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.”

കരിയറിലെ ഏറ്റവും നിർണായക തീരുമാനവുമായി വിനീഷ്യസ്, വഴിയൊരുക്കുകയാണ് അവൻ ആ ലക്ഷ്യത്തിലേക്ക്

ഇന്ത്യയും അഫ്ഗാനും ഇന്ന് നമീബിയക്കൊപ്പം, ഇന്ത്യയുടെ സെമി സാധ്യത സജീവമാക്കൻ നമീബിയ ജയിച്ചേ തീരൂ…