ഇന്ത്യൻ ഫുട്ബോളിന്റെ ദയനീയ അവസ്ഥ ഒരിക്കൽ കൂടി ചൂണ്ടികാട്ടുന്ന സംഭവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.മുൻ നിര ഇന്ത്യൻ താരങ്ങൾക്ക് ഇത് വരെയും ഇന്ത്യൻ ടീമിനോപ്പം ചേരാൻ സാധിച്ചിട്ടില്ല.
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ റൂയിവ ഹോർമിപാം, ജീക്സൺ സിങ്, പ്രഭുസുഭൻ ഗിൽ എന്നിവർക്ക് ഫൈനൽ കളിക്കാനുള്ള കായിക ക്ഷമത വീണ്ടു എടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ വൈകി മാത്രമാണ് ഏഴു ഇന്ത്യൻ മുൻ നിര താരങ്ങൾക്ക് ബഹ്‌റൈനിലേക്ക് വിസ കിട്ടിയത്.അമൃന്ദർ സിംഗ്, അനിരുദ്ധ് താപ്പാ,ബ്രാൻഡൺ ഫെർനാട്സ്, ചിഗ്ലെന് സന,ആകാശ് മിശ്ര,അനികേത് ജാഥവ്, ബിപിൻ സിങ് എന്നിവരാണ് ആ ഏഴു പേർ. ഇവർ ഏഴു പേരും ഇത് വരെയും ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഇന്നാണ് ഇന്ത്യ ബഹ്‌റൈൻ സൗഹൃദ മത്സരം നിശ്ചയിച്ചിരിക്കുന്നത്.താരങ്ങൾ ഇത് വരെ ടീമിനോപ്പം ചേരാത്തത് പരിശീലകൻ തലവേദനയാണ്.