ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ബെൺലിക്ക് എതിരെ നടന്ന മത്സരത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന് സമനിലാകുരുക്ക്.ഇരു ടീമുകളും ഓരോ ഗോൾ വെച്ച് നേടി.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച് യുണൈറ്റഡിന് വേണ്ടി 15 ആം മിനുറ്റിൽ വാരാനെ ഗോൾ നേടി. പക്ഷെ വാർ ഗോൾ അനുവദിച്ചില്ല.തുടർ അക്രമങ്ങൾക്ക് ഒടുവിൽ 18 ആം മിനുറ്റിൽ പോൾ പോഗ്ബ യുണൈറ്റഡിന് വേണ്ടി വല കുലുക്കി.ഗോൾ വഴങ്ങിയതോടെ ബെൺലി ഉണർന്നു കളിച്ചു.പക്ഷെ ഡേവിഡ് ഡി ഗിയേ മറികടക്കാൻ അവർക്ക് സാധിച്ചില്ല.ഒടുവിൽ 47 ആം മിനുറ്റിൽ റോഡ്രിക്‌സ് ഡി ഗിയ യുടെ വല ഭേദിച്ചു.തുടരെ തുടരെ യുണൈറ്റഡ് ആക്രമണനങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
സമനിലയോടെ 23 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.20 മൽസരങ്ങളിൽ നിന്ന് 14 പോയിന്റുമായി ബെൺലി അവസാന സ്ഥാനത്തുമാണ്.യുണൈറ്റഡിന്റെ അടുത്ത മത്സരം ഫെബ്രുവരി 12 ന്ന് സൗത്തംപ്റ്റോനും ആയിട്ടാണ്.