വനിതാ ഫുട്ബോൾ റഫറിയെ തല കൊണ്ട് അടിച്ചു ബ്രസീലിലെ പ്രാദേശിക ക്ലബ്ബിന്റെ പരിശീലകൻ. റഫറി എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരിലായിരുന്നു ഇത്. എന്തായാലും ഈ സംഭവം ബ്രസീൽ ഫുട്ബോളിന് നാണക്കേടായിയിരിക്കുകയാണ്.
നോവ വെനീസിയും ഡെസ്‌പോർട്ടിവയ്ക്കും എസ്‌റ്റാഡിയോ തമ്മിൽ മുനിസിപ്പൽ സെനോർ പെഡ്രോസ റോച്ച സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയ കാംപിയോനാറ്റോ കാപിക്‌സവ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ഈ സംഭവം അരങ്ങേറുന്നത്.ഡെസ്‌പോർട്ടിവയുടെ മുഖ്യ പരിശീലകൻ റാഫേൽ സൊറിയാനോയെയാണ് തർക്കം പരിഹരിക്കാൻ വന്ന വനിതാ റെഫറിയോട് അപമര്യാദയായ രീതിയിൽ പെരുമാറിയത്. റാഫേൽ തന്റെ തലകൊണ്ട് മൂക്കിൽ എങ്ങനെ അടിച്ചു എന്ന് കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറൽ ആയിരിക്കുകയാണ്.
ഹാഫ് ടൈം വിസിൽ മുഴങ്ങിയ ഉടൻ റഫറിയുടെ തീരുമാനത്തിനെതിരെ കോച്ച് റാഫേൽ പിച്ചിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ ആംഗ്യം അദ്ദേഹത്തിന് മഞ്ഞ കാർഡ് നേടി. തർക്കം പരിഹരിക്കാൻ ഇടയ്ക്ക് വന്ന ലൈൻസ് വുമണായ മാർസിലി നെറ്റോയാണ് അദ്ദേഹം തന്റെ തല കൊണ്ട് അടിച്ചത്.റാഫേലിന്റെ അക്രമത്തെ അപലപിച്ച് ക്ലബ്ബ് പ്രസ്താവന പിന്നീട് പുറത്തിറങ്ങി, പരിശീലകനുമായി ക്ലബ് വേർപിരിഞ്ഞതായി അതിൽ പറയുന്നു. ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം 3-1 ന് ജയിച്ചതിനാൽ മത്സരം നോവയ്ക്ക് അനുകൂലമായി അവസാനിച്ചു.