ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. മികച്ച കളിക്കാരും അവരുടെ പ്രകടനവുമെല്ലാം ഐപിഎല്ലിനെ വളർത്തുന്നതിൽ സഹായിച്ച ഘടകമാണ്. കൂടാതെ ഐപി എല്ലിന്റെ പണക്കൊഴുപ്പും ലീഗിന് പെരുമകൂട്ടാൻ കാരണമായി. പല വിദേശതാരങ്ങളെയും ഐപിഎല്ലിലേക്ക് അടുപ്പിക്കുന്നത് ലീഗിലെ പണക്കൊഴുപ്പ് തന്നെയാണ്.
എന്നാൽ ഐപിഎല്ലിനെക്കാൾ കൂടുതൽ പണം ചെലവഴിച്ച് കൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് കൂടി വരാൻ പോകുകയാണ്. ക്രിക്കറ്റിന് ഏറെ വേരോട്ടമില്ലാത്ത അമേരിക്കയിലാണ് ഈ ലീഗ് ആരംഭിക്കാനൊരുങ്ങുന്നത്.മേജര്‍ ലീഗ് ക്രിക്കറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ ലീഗിന്റെ ആദ്യ സീസണ്‍ ജൂലായില്‍ ആരംഭിക്കും.
അമേരിക്കയിലെ ആറ് നഗരങ്ങളില്‍ നിന്നുള്ള ഫ്രഞ്ചൈസികളാണ് ആദ്യ എംഎൽസി ലീഗിൽ ഏറ്റുമുട്ടുന്നത്. ഡല്ലാസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി, സീറ്റെയ്ല്‍ ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ടീമുകള്‍.ഈ ലീഗിന് വേണ്ടി ഇവർ മുടക്കാനൊരുങ്ങുന്ന തുക തന്നെയാണ് ഏറെ ശ്രദ്ധേയം. മേജര്‍ ലീഗ് ക്രിക്കറ്റിനായി കോടികള്‍ മുടക്കി ഒരു പിടി സ്റേഡിയങ്ങളാണ് അമേരിക്കൻ ക്രിക്കറ്റ് ഒരുക്കുന്നത്. കൂടാതെ ശതകോടികൾ മുടക്കി വമ്പൻ പ്ലാനുകളും ഈ ലീഗിന് വേണ്ടി ക്രിക്കറ്റ് അമേരിക്ക മുന്നോട്ട് വെക്കുന്നുണ്ട്.
അമേരിക്കയിൽ ഒരു ലീഗ് ആരംഭിക്കുമ്പോൾ അത് ലോകശ്രദ്ധപിടിച്ചുപറ്റുമെന്നുറപ്പാണ്. കാരണം മറ്റ് രാജ്യങ്ങളില്‍ കളി നടത്തുമ്പോള്‍ ലഭിക്കുന്നതിലും വലിയ സ്‌പോണ്‍സര്‍ഷിപ്പുകളും ഗേറ്റ് കളക്ഷനുമെല്ലാം യുഎസ്എയില്‍ നിന്നു സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ്.അമേരിക്കയിൽ നിന്ന് ലഭിക്കുന്ന വമ്പൻ സ്പോൺസർഷിപ്പ് തുക തന്നെയാണ് ഐസിസി അടക്കമുള്ളമുള്ളവരുടെ ശ്രദ്ധ ഇവിടേക്ക് പതിയാൻ കാരണം.നേരത്തെ ലളിത് മോഡി ഐപിഎല്‍ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് അമേരിക്കയില്‍ മിനി ഐപിഎല്‍ സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പിന്റെ സഹആതിഥേയര്‍ യുഎസ്എയാണ്. കൂടാതെ എംൽസി ലീഗ് അമേരിക്കയിൽ ക്ലച്ച് പിടിച്ചാൽ പല വമ്പൻ ഇൻവെർസ്റ്റർമാരും അമേരിക്കയിലേക്കെത്തും. അതിനാൽ എംൽസി വിജയിക്കണം എന്നത് ക്രിക്കറ്റ് ലോക