മുൻ ക്രിസ്റ്റൽ പാലസ് ക്ലബ്ബ് ഉടമ സൈമൺ ജോർദാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ചു , റെഡ് ഡെവിൾസ് ലോകത്തിലെ മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമ്മറിൽ ടീമിലെത്തിച്ചത് ട്രോഫികൾക്ക് പകരം “ക്ലിക്കുകൾ” വേണ്ടിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സമ്മറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തി, ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും 12 മത്സരങ്ങളിൽ നിന്നായി ഒമ്പത് ഗോളുകൾ നേടി CR7 തന്റെ പ്രശംസയ്‌ക്കും പ്രശസ്തിക്കും അനുസരിച്ച കളി പുറത്തെടുത്തു . എന്നിരുന്നാലും, പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയറിനു കീഴിൽ യുണൈറ്റഡ് സമീപകാലത്ത് വളരെ മോശം പ്രകടനം കാഴ്ച വെക്കുന്നതിനാൽ ക്രിസ്റ്റ്യാനോക്ക് സഹതാരങ്ങളുമായി പ്രതീക്ഷിച്ച ഒരു കളി പുറത്തെടുക്കാൻ കഴിയുന്നില്ല .
റൊണാൾഡോയുടെ നിരവധി മികച്ച ഗോളുകൾ ഉണ്ടായിരുന്നിട്ടും, ക്ലബിന്റെ ശൈലിയിലും രൂപീകരണത്തിലും മോശം സ്വാധീനം ക്രിസ്റ്റ്യാനോ ചെലുത്തിയതായി പലരും പറയുന്നുണ്ട്, സൈമൺ ജോർദാൻ ആ നിലപാടിനോട് യോജിക്കുന്നു .
“റൊണാൾഡോയെ പോലുള്ള സൈനിംഗുകൾ ട്രോഫികൾക്കുള്ളതല്ല, ക്ലിക്കുകൾക്കുള്ളതാണ്. റൊണാൾഡോ നിങ്ങളുടെ ട്രോഫികൾ നേടാൻ പോകുന്നില്ല. ക്രിസ്റ്റ്യാനോ യുണൈറ്റഡിനായി ധാരാളം മത്സരങ്ങളിൽ നിന്ന് ധാരാളം ഗോളുകൾ നേടാൻ പോകുന്നു . എന്നാൽ , റൊണാൾഡോയ്‌ക്കൊപ്പം യുണൈറ്റഡ് ലീഗുകൾ നേടുമോ, കപ്പുകൾ നേടുമോ? ഞാൻ അങ്ങനെ കരുതുന്നില്ല ” – സൈമൻ ജോർദാൻ ടോക്ക് സ്പോർട്ടിനോട് പറഞ്ഞു .
എല്ലാ കോമ്പറ്റിഷനുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അവസാന 12 കളികളിൽ ആറെണ്ണം തോറ്റു, ഇത് പരിശീലകൻ ഒലെ ഗുന്നർ സോൾസ്‌ജെയറിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. റെഡ് ഡെവിൾസ് നിലവിൽ പ്രീമിയർ ലീഗ് പട്ടികയിൽ 11 കളികളിൽ നിന്ന് 17 പോയിന്റുമായി ആറാം സ്ഥാനത്താണ്,