ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളുള്ള 2 ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ആവേശം നിറഞ്ഞ ഡ്യൂറണ്ട് കപ്പ് മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ തോൽപ്പിച്ച് ഇമാമി ഈസ്റ്റ് ബംഗാൾ ആദ്യ വിജയം സ്വന്തമാക്കി.
കിടിലൻ സ്‌ക്വാഡുമായി കളിക്കാനിറങ്ങിയ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ 4-3 എന്ന സ്കോറിന്റെ ത്രസിപ്പിക്കുന്ന ഡ്യൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ വിജയം ഇമാമി ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി.
സുമീത് പാസി, ക്ലീറ്റൻ എന്നിവർ ഇരട്ടഗോളുകൾ നേടിയ ഇമാമി ഈസ്റ്റ് ബംഗാളിന്റെ മത്സരത്തിൽ സുമീത് പാസി 17, 34 മിനിറ്റികളിലും ക്ലീറ്റൻ 22, 81 മിനിറ്റികളിലുമാണ് മുംബൈക്കെതിരെ ഗോളുകൾ നേടിയത്.
അതേസമയം മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി ചാങ്തെ ഇരട്ടഗോളുകൾ (36,43 മിനിറ്റുകളിൽ) സ്വന്തമാക്കിയപ്പോൾ ഗ്രേഗ് സ്റ്റിവാർട്ട് 27 മിനിറ്റിൽ ഒരു ഗോൾ നേടി.
രണ്ടാം പകുതിയിൽ 3-3 സ്കോറിനു ആരംഭിച്ച കളിയുടെ 81-മിനിറ്റിൽ ക്ലീറ്റൻ നേടുന്ന വിജയഗോളാണ് ഈസ്റ്റ് ബംഗാളിന് വിജയമൊരുക്കിയത്.
കാണികളെ ത്രസിപ്പിക്കുന്ന പോരാട്ടം തന്നെയാണ് ഈ 2 വമ്പൻ ടീമുകൾക്കിടയിൽ നടന്നതെന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.