കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിവരുന്നതിന് അനുകൂലമായി മാഞ്ചസ്റ്റർ സിറ്റിയെ ഒഴിവാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബോധ്യപ്പെടുത്തിയത് ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസണിൽ നിന്നുള്ള 20 സെക്കൻഡ് ഉള്ള ഫോൺ കോളാണ് .
സമ്മർ ജാലകത്തിന്റെ അവസാനത്തിൽ, സിറ്റി 25 മില്യൺ പൗണ്ട് ഇടപാടിൽ റൊണാൾഡോയെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് നടക്കുമെന്ന പ്രതീക്ഷയിൽ യുവന്റസുമായും റൊണാൾഡോയുടെ ഏജന്റുമായും സിറ്റി ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ പെട്ടന്ന് യുണൈറ്റഡ് ഇതിലേക്ക് കുതിച്ചുകയറുകയും ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവന്ന് ലോകമെമ്പാടും ഞെട്ടലുണ്ടാക്കുകയും ചെയ്തു .
ക്രിസ്റ്റ്യാനോ റൊണാൾഡോ സിറ്റിയിൽ ചേരുക എന്ന ആശയം യുണൈറ്റഡുമായുള്ള അദ്ദേഹത്തിന്റെ പഴയ കാലം കണക്കിലെടുക്കുമ്പോൾ എല്ലായ്പ്പോഴും വിവാദപരമായ ഒന്നായിരുന്നു . ഡെയ്‌ലി സ്റ്റാർ പറയുന്നതനുസരിച്ച് , ഫെർഗൂസൺ ഈ നീക്കത്തിന് എതിരായിരുന്നു, ഇത്തിഹാദിലേക്ക് പോകരുതെന്ന് റൊണാൾഡോയെ വ്യക്തിപരമായി അദ്ദേഹം വിളിച്ചു പറഞ്ഞു.
വെറും 20 സെക്കൻഡ് നീണ്ട ഒരു സംഭാഷണത്തിൽ, ഫെർഗൂസൺ റൊണാൾഡോയോട് പറഞ്ഞു: ” സിറ്റിയിൽ ചേരരുത് .”
ശേഷം യുണൈറ്റഡ് യുവന്റസുമായി ഒരു കരാറിലെത്തിയതിന് ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം റൊണാൾഡോ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങുകയായിരുന്നു.
ഒലെ ഗുന്നർ സോൾസ്‌ജെയറിനെ പരിശീലക ജോലിയിൽ നിലനിർത്താൻ കഴിവുള്ള ഒരു വമ്പൻ വിജയത്തിനായി യുണൈറ്റഡ് ഒരുങ്ങുമ്പോൾ യുണൈറ്റഡിനെ നേരിടാൻ സിറ്റി ഓൾഡ് ട്രാഫോഡിലെത്തുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ സിറ്റിക്കെതിരെ തന്റെ വിശ്വരൂപം പുറത്തെടുക്കൽ അനിവാര്യമാണ് .
ലിവർപൂളിനെതിരായ 5-0 തോൽവിക്ക് ശേഷം യുണൈറ്റഡ് മികച്ച രീതിയിൽ തിരിച്ചുവന്നു, ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയ്‌ക്കെതിരെ റൊണാൾഡോയുടെ രണ്ട് ഗോളുകൾക്ക് 2-2 സമനില വഴങ്ങുന്നതിന് മുമ്പ് സ്പർസിനെ 3-0 ന് ലീഗിൽ തോൽപ്പിച്ചു.
ഈ സീസണിൽ വലിയ ഗോളുകൾ നേടുന്നത് 36-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പതിവാണ്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും അദ്ദേഹം ഒമ്പത് ഗോളുകൾ നേടി, അതിൽ നാലെണ്ണം യുണൈറ്റഡിന്റെ ഇതുവരെയുള്ള ഏഴ് ചാമ്പ്യൻസ് ലീഗ് പോയിന്റുകൾ നേടുന്നതിൽ നിർണ്ണായകമായി .
നിലവിൽ മിന്നും ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ തന്നെയാണ് ചുവന്ന ചെകുത്താന്മാരുടെ ആരാധകരുടെ പ്രതീക്ഷ. വിജയക്കുകയാണെങ്കിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി ടീമിനൊപ്പം പോയിന്റ് നിലയിൽ ഒപ്പമെത്താൻ യുണൈറ്റഡിന് കഴിയും .