2023 ഏഷ്യൻ കപ്പിൽ ഇന്ന് തീപ്പൊരി പോരാട്ടം. ഏഷ്യൻ കപ്പിലെ എ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. വൈകീട്ട് മൂന്ന് മണിക്കി ശ്രീലങ്കയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ കളിക്കുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നേപ്പാളിനെ വീഴ്ത്തിയിരുന്നു. 328 റൺസിനായിരുന്നു പാകിസ്ഥാൻ ആ മത്സരത്തിൽ നേപ്പാളിനെ വീഴ്ത്തിയത്.
മത്സരത്തിൽ ഇരു ക്ലബ്ബുകളും കരുത്തന്മാരെ തന്നെയായിരിക്കും ആദ്യ ഇലവനിൽ അണിനിരത്തുക.
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഇഷാൻ കിഷൻ (WK), ശ്രേയസ് ഐയർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ/അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
പാകിസ്ഥാന്റെ സാധ്യത ഇലവൻ: ഫഖർ സമാൻ, ഇമാം ഉൾഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ (WK), ആഘ സൽമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്
എല്ലാവരും ആവേശത്തോടെ കാതിരിക്കുന്ന മത്സരം തത്സമയമായി സ്റ്റാർ സ്പോർട്സിലും, ഹോട് സ്റ്റാറിലും കാണാം. എന്തിരുന്നാലും ആദ്യം മത്സരം തന്നെ ജയിച്ച് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ എത്താനാണ് ഇന്ത്യയുടെ ലക്ഷ്യം.