ഇത്തവണത്തെ ടി20 ലോകകപ്പിൽ മത്സരങ്ങളെക്കാൾ കൂടുതൽ കളിച്ചത് മഴയാണ്. മഴ കളിച്ചു എന്ന് മാത്രമല്ല, മഴ പല മത്സരഫലങ്ങളെയും സ്വാധീനിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൂപ്പർ 8 കടക്കാതെ പുറത്തായതും ഇംഗ്ലണ്ടിന് സൂപ്പർ എട്ട് ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നതും മഴ മത്സരങ്ങളിലുണ്ടാക്കിയ സ്വാധീനമാണ്.
ALSO READ: സഞ്ജുവിന് മാത്രമല്ല, മറ്റൊരു താരത്തിനും ലോകകപ്പിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ല
ഇപ്പോഴിതാ ഈ വില്ലൻ സൂപ്പർ എട്ടിലും ഇന്ത്യയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വരികയാണ്. ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം നാളെ അഫ്ഗാനിസ്ഥാനെതിരേയാണ്. എന്നാൽ ഇന്ത്യ-അഫ്ഗാന്‍ മത്സരം നടക്കാന്‍ സാധ്യത വളരെ കുറവാണ്.
ശക്തമായ മഴയാണ് മത്സരം നടക്കുന്ന ബാര്‍ബഡോസിലുള്ളത്. നേരത്തെ 10% മഴ സാധ്യതയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മഴ സാധ്യത 60% മുകളിലാണ്. നാളെയും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മത്സരം നടക്കുന്ന സമയത്ത് ശക്തമായ മഴയാണ് ഇവിടെ പ്രവചിക്കുന്നത്.
ALSO READ: നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്
സൂപ്പർ ഏട്ടിലെ നിർണായക മത്സരത്തിൽ ഒരു പോയിന്റുമായി തൃപ്തിപ്പെടേണ്ടി വന്നാൽ ഇന്ത്യയുടെ സെമി സാധ്യതകൾ തുലാസിലാവും. പിന്നീട് മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ച് സെമി ഉറപ്പാക്കേണ്ട അവസ്ഥ ഇന്ത്യക്ക് വരും.
ALSO READ: പരിശീലകനാകാൻ 3 ഉപാധികള്‍ മുന്നോട്ടുവെച്ച് ഗംഭീര്‍; സമ്മതിച്ച് ബിസിസിഐ
അഫ്ഘാനെതിരെയുള്ള മത്സരം മാത്രമല്ല, സൂപ്പർ ഏട്ടിലെ ബാക്കി 2 മത്സരങ്ങളിലും ഇന്ത്യയ്ക്ക് മഴ ഭീഷണിയുണ്ട്.പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ബംഗ്ലാദേശും ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ എതിരാളികള്‍.
ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു