സ്റ്റാര്‍ സ്‌പോര്‍ട്‌സ് തിരഞ്ഞെടുത്ത ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. രണ്ടാം സ്ഥാനം ധോണിക്കും. രോഹിത് ശര്‍മ നേടിയ അഞ്ചു കിരീടംങ്ങളെ പ്രശംസിക്കുന്നു. രോഹിത് ശര്‍മയില്‍ ഇന്ത്യയ്ക്ക് വളരെ പ്രതീക്ഷകളുണ്ട്. പ്രത്യേകിച്ച് ഐസിസി ടെസ്റ്റ് ഫൈനലിലും ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോക്ക്കപ്പ് ഫൈനലിലും. രോഹിത്തിന്റെ ഈ അവാര്‍ഡിനെ ചോദ്യം ചെയ്യുന്നില്ല. രോഹിത് അതു അര്‍ഹിക്കുന്നു. ധോണിയെ പോലുള്ള ഒരു താരത്തെ എങ്ങനെ ഒഴിവാക്കി എന്നും സംഘടകർ ചിന്തിക്കണം.പക്ഷെ ഗാംഗുലി, സേവാഗ്, ഹര്‍ഭജന്‍, ഗംഭീര്‍, പത്താന്‍ തുടങ്ങിയ പാനല്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നു. അതുപോലെ സ്റ്റാര്‍പോര്‍ട്‌സ് പാനലിന്റെ ഉദ്ദേശശുദ്ധിയെ ചെറുതായി ഒന്ന് സംശയിക്കുന്നു.
ഏറ്റവും പ്രായം കൂടിയ ടീമിനെ വെച്ച് 2കിരീടം നേടിയ ക്യാപ്റ്റന്‍ ആണ് ധോണി 18ലും 21ലും. ആ ഒരു ഘടകം പാനല്‍ അംഗങ്ങള്‍ ഓര്‍ത്തു എന്ന് പോലും തോന്നുന്നില്ല. ഇവിടെ പ്രോപ്പര്‍ t20 കളിക്കാരും ചെറുപ്പക്കാരുമായ ടീമുകള്‍ പ്ലേ ഓഫ് പോലും കടക്കാതെ ഇരിക്കുമ്പോള്‍ വാട്‌സണും, ഡ്യൂപ്ലിസിയും, റായ്ദുവും, ഇമ്രാന്‍ താഹിറും, കേദാര്‍ യഥാവും, ഹര്‍ഭജനും ഉള്ള ടീമിനെ ധോണി ഫൈനലുകളില്‍ എത്തിച്ചതും ചില ഫൈനലുകള്‍ ജയിപ്പിച്ചതും നമ്മള്‍ വീണ്ടും കണ്ടതാണ്. രോഹിത് ജയിച്ചത് താരതമ്യേനെ യുവ ടീമിനെ ആണ് അത് കൊണ്ട് ധോണിയെ ഇത് അർഹിക്കുന്നു.
ഈ പാനലില്‍ ഉള്ള ഗംഭീര്‍ 2021ല്‍ ധോണി ടീമിനെ ഫൈനലില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത് ഏറ്റവും കൂടുതല്‍ ഫൈനല്‍ തോറ്റ ടീം ചെന്നൈ ആണെന്നാണ്. പറഞ്ഞത് കേട്ടാല്‍ തോന്നും 2011 മുതല്‍ 2017 വരെ ഐപിലുകള്‍ മുഴുവന്‍ ഗംഭീര്‍ നയിച്ച ടീം ആണ് ജയിച്ചെതെന്നു. 2012ലും 2014ലും കിരീടം നേടിയ ഗംഭീര്‍ 2011, 13,15,16 വര്‍ഷങ്ങളില്‍ പ്ലേ ഓഫ് കാണാത പുറത്തായി.
മേല്പറഞ്ഞ കാര്യം കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്.അത് കൊണ്ട് ധോണിയും രോഹിതും മികച്ചവരാണ്.
രോഹിതും ധോണിയും ഇന്ത്യൻ ക്രിക്കറ്റില്ലെ രണ്ട് ഇതിഹാസങ്ങളാണ് രണ്ട് പേരും ഈ രംഗത്ത് തിളങ്ങിയവരാണ്.പക്ഷെ ക്യാപ്റ്റനായി രോഹിതിനെക്കാൾ മികച്ചത് ധോണി തന്നെയവും ചരിത്രം സാക്ഷിയാണ്.