2026 ലോകകപ്പ് യോഗ്യതക്കുള്ള സ്വപ്നത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ഖത്തറിനോട് ഇന്ത്യ പരാജയപെട്ടിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ഇപ്പോൾ ഈ തോൽവിയുടെ കാരണങ്ങൾ പറയുകയാണ് ഇഗോർ സ്റ്റിമാക്ക്
ഒരുപാട് മാറ്റങ്ങളുമായിയാണ് ഞങ്ങൾ ഇറങ്ങിയത്.ഗുർപ്രീതാണ് ഞങ്ങളുടെ മികച്ച ഗോളി. എന്നാൽ അംരീന്ദർ മികവിലേക്ക് ഉയർന്നിരുന്നു. അത് കൊണ്ട് അദ്ദേഹത്തിന് അവസരം നൽകി.
സഹലും മഹേഷും ഇന്ന് ബെഞ്ചിലുണ്ടായിരുന്നു, കാരണം ലളിതമാണ് – മെയ് മുതൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി അവർ എല്ലാ ഗെയിമുകളും കളിച്ചു. അവർക്കായി വ്യത്യസ്തമായ ഗെയിം പ്ലാനുകൾ ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, അവിടെ അവർ ബെഞ്ചിൽ നിന്ന് സ്വാധീനം ചെലുത്തും.ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആയേനെ എന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.