ഹൈദരബാദ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ രാജസ്ഥാന് 242 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിക്കേണ്ടി വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ട് നൽകിയ ജോഫ്ര ആർച്ചറിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ടെങ്കിലും രാജസ്ഥാൻ ആരാധകർ ആർച്ചറിനെയല്ല, പകരം മറ്റൊരാളെയാണ് വിമർശിക്കുന്നത്.
