ഐപിഎല്ലിന് ശേഷം നടക്കാനൊരുങ്ങുന്ന ക്രിക്കറ്റ് മഹാമേളയാണ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ്. ഒരു ലോക കിരീടം നേടിയിട്ടിട്ട് നാളുകളേറിയതിനാൽ ഈ ലോകകപ്പ് ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. കൂടാതെ രോഹിത് ശർമ്മ കരിയറിന്റെ അവസാന നാളുകളിലാണ്. ഇത് വരെ ഒരു ഐസിസി കിരീടം നേടാൻ കഴിയാത്ത രോഹിതിന് ഇതൊരു പക്ഷെ അവസാന അവസരമായിരിക്കാം.അതിനാൽ ഈ ലോക്കപ്പിലേക്ക് ശക്തമായ ടീമിനെ തന്നെയിരിക്കും ഇന്ത്യ ഇറക്കുക.
എന്നാൽ ലോകകപ്പ് ടീമിൽ രണ്ട് താരങ്ങൾ ഉണ്ടാവില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന റിയാൻ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.
ഈ താരങ്ങളൊക്കെയും മികച്ച പ്രകടനം നടത്തുന്നവരാണ്. എന്നാൽ ഇവരാരും ഇത് വരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇന്ത്യയ്ക്കായി പരമ്പരകൾ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.
ഈ താരങ്ങൾക്ക് ലോകകപ്പ് ടീമിൽ അവസരം നൽകില്ല. എന്നാൽ ലോകകപ്പിന് ശേഷം നടക്കുന്ന പരമ്പരകളിൽ ബിസിസിസി ഇവർക്ക് അവസരങ്ങൾ നൽകും. ഇവരെ കൂടാതെ ഹർഷിത് റാണയെയും ആകാശ് മദ്‌വാളിനെയും ബിസിസിഐ മറ്റു പരമ്പരകളിൽ അവസരങ്ങൾ നൽകിയേക്കും.
അതെ സമയം, മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്‌വാളിനെയും നെറ്റ് ബൗളർമാരായി പരിഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.