ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫുട്ബോൾ ലോകത്തിന്റെ കണ്ണുകളെല്ലാം ഖത്തറിലേക്കാണ്. സൂപ്പർ താരം ലയണൽ മെസ്സിയുടെയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പായും ഖത്തർ ലോകകപ്പ് കണക്കാക്കുന്നുണ്ട്.
ഇത്തവണ വമ്പന്മാരെല്ലാം ഖത്തറിൽ എത്തുമ്പോൾ കിരീടം സാധ്യത പ്രവചിക്കുക പോലും അസാധ്യമാണ്. ബ്രസിലും അർജന്റീനയും സ്പെയിനും ജർമനിയുമെല്ലാം ഇത്തവണത്തെ കിരീടഫേവറീറ്റുകളാണ്.
ലോകകപ്പ് അടുക്കാനിരിക്കെ ലോകകപ്പ് കിരീടജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് 2014, 2018 ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ ജോക്കിം ക്ലമെന്റ്.
2014 ലും 2018 ലും ജോക്കിം നടത്തിയ പ്രവചനങ്ങൾ ശെരിയായിരുന്നു. ഇത്തവണ ജോക്കിം കിരീടജേതാക്കളായി പ്രവചിച്ചിരിക്കുന്നത് ലയണൽ മെസ്സിയുടെ അർജന്റീനയെയാണ്.കലാശപ്പോരിൽ അർജന്റീനയോട് ഏറ്റുമുട്ടാനുണ്ടാകുക ഇംഗ്ലണ്ട് ആയിരിക്കുമെന്നും ജോക്കിം പറയുന്നു.
അർജന്റീനയക്ക് സാധ്യത കൽപ്പിച്ചുള്ള ജോക്കിമിന്റെ പ്രവചനം മറ്റു ടീമുകളുടെ ആരാധകർ തള്ളുന്നുണ്ട്. പക്ഷെ ജോക്കിമിന്റെ അവസാന രണ്ട് പ്രവചനവും വിജയിച്ചത് മറ്റ് ആരാധകരെ അൽപം ആശങ്കയിലാക്കുന്നുണ്ട്.