പരസ്പര ധാരണ പ്രകാരം പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. കരാർ അവസാനിക്കാൻ ഇനിയും ആറ് മാസം ബാക്കി നിൽക്കെയാണ് താരം യുണൈറ്റഡ് വിട്ടത്.
ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്, ക്ലബ് മാനേജ്മെന്റ് എന്നിവരെ എതിർത്ത് സംസാരിച്ചിരുന്നു. ഇതാണ് താരത്തിന്റെ കരാർ റദ്ദാക്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള കാരണം.
കഴിഞ്ഞ സീസണിൽ താരം യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്നാൽ ഈ സീസണിൽ പുതിയ പരിശീലകന്റെ കീഴിൽ റൊണാൾഡോയികി മിക്ക മത്സരങ്ങളിലും സൈഡ് ബെഞ്ചിൽ ഇരിക്കാനായിരുന്നു വിധി. ഇതാണ് താരത്തെ കൂടുതൽ കുപ്പിതനാക്കിയത്.
കഴിഞ്ഞ മാസം ടോട്ടൻഹാമിനെതിരായ 2-0 വിജയത്തിൽ പകരക്കാരനായി വരാൻ കഴിയാതത്തിൽ റൊണാൾഡോ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുമ്പ് ഡഗ്ഔട്ട് വിട്ട് പോയിരുന്നു. ഇതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് ക്ലബ്ബ് താരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
എന്തിരുന്നാലും ഓൾഡ് ട്രാഫോർഡിലെ രണ്ട് യുഗങ്ങൾകൊടുവിൽ 346 മത്സരങ്ങൾ നിന്നും 145 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരം ഇനി എങ്ങോട് എന്നതിന് കൃത്യമായ ഉത്തരം ഇതുവരെ വന്നിട്ടില്ല. ചെൽസി, പിഎസ്ജി, സ്പോർട്ടിങ് എന്നി ക്ലബ്ബുകൾക് താരത്തെ നേരത്തെ സ്വന്തമാകാൻ താല്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.