ഇന്നലെ ഖത്തർ ലോകകപ്പിൽ ജയത്തോടെ തുടങ്ങാമെന്ന പ്രതിക്ഷയിൽ വന്ന അർജന്റീനക്കി ഞെട്ടിക്കുന്ന തോൽവിയാണ് സൗദി അറേബ്യയോട് ഏറ്റുവാങ്ങേണ്ടി വന്നത്. ലോകക്കപ്പിലെ തന്നെ ഒരു വമ്പൻ അട്ടിമറിയായിരുന്നു ഇന്നലെ കണ്ടത്.
36 മത്സരങ്ങൾ തോൽവി അറിയാത്ത വന്ന അര്ജന്റീനക്കി സൗദി അറേബ്യയയോട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നത് പരിശീലകൻ ലയണൽ സ്കലോനിക്കി വളരെയധികം നാണക്കേട് തന്നെയാണ് വെരുത്തി വെച്ചിരിക്കുന്നത്.
എന്നാൽ ലയണൽ സ്കലോനി പരിശീലകനായത്തിന് ശേഷം ഇതാദ്യമായല്ല അർജന്റീന ഒരു വമ്പൻ അട്ടിമറി നേരിടേണ്ടി വരുന്നത്. 2018ൽ അർജന്റീനയുടെ അണ്ടർ20 പരിശീലകനായപ്പോൾ ലയണൽ സ്കലോനിക്കി ഒരു വമ്പൻ അട്ടിമറി നേരിടേണ്ടി വന്നിരുന്നു.
2018 ഓഗസ്റ്റ് 5ന് COTIF കപ്പിൽ ലയണൽ സ്കലോനി അര്‍ജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യയുടെ അണ്ടർ 20 ടീം അർജന്റീനയുടെ അണ്ടർ 20 ടീമിനെ വിഴ്ത്തിയിരുന്നു. ഇതായിരുന്നു സ്കലോനിയെ നാണകെടുത്തിയ ആദ്യ അട്ടിമറി.
സ്പെയിനിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ അര്‍ജന്റീനയെ വിഴ്ത്തിയിരുന്നത്. ഇന്ത്യക്കി വേണ്ടി ദീപക് താംഗ്രിയും അൻവർ അലിയുമായിരുന്നു വല കുലുക്കിയിരുന്നത്.
എന്തിരുനാലും ആദ്യ മത്സരത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നെക്കിലും വരും മത്സരങ്ങളിൽ മെസ്സിയും കൂട്ടരും തിരിച്ചു വരും എന്ന പ്രതിക്ഷയിലാണ് അർജന്റീനയുടെ ആരാധക കൂട്ടം.