ലോകക്കപ്പിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റത്തോടെ ആതിഥേരായ ഖത്തർ ലോകക്കപ്പിൽ നിന്നും പുറത്തായിരുന്നു. ഇപ്പോഴിത്ത മറ്റൊരു നാണംകേട്ട റെക്കോര്‍ഡ് കൂടെ ഖത്തറിന്റെ പേരിലായി.
ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കും രണ്ടാം മത്സരത്തിൽ സെനഗലലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കുമാണ് ഖത്തർ തോൽവി ഏറ്റുവാങ്ങിയിരുന്നത്.
നിലവിൽ ഗ്രൂപ്പ് എയിൽ ഇക്വഡോറിനും നെതര്‍ലാന്‍ഡ്സിനും നാല് പോയിന്റുകള്‍ വീതമാണുള്ളത്. അടുത്ത മത്സരത്തിൽ നെതര്‍ലാന്‍ഡ്സിനോട് ജയിച്ചാൽ പോലും ഖത്തറിന് ലോകക്കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ കഴിയില്ല.
ഇതോടെ ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന നാണംകേട്ട റെക്കോർഡാണ് ഖത്തറിന്റെ പേരിലായിരിക്കുന്നത്.
നവംബർ 29ന് നെതർലാൻഡ്സിനോടാണ് ഖത്തറിന്റെ ലോകക്കപ്പിലെ അവസാന മത്സരം. അൽ ബൈത്ത്സ്റ്റേഡിയത്തിൽ രാത്രി 8:30ക്കാണ് മത്സരം നടക്കുക.