കഴിഞ്ഞ കുറച്ച് കാലമായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോയുടെ അൽ-നസറും മെസ്സിയുടെ ഇന്റർ മിയാമിയും നേർക്കുനേർ ഇന്നലെ നടന്നത്.
മത്സരത്തിൽ റൊണാൾഡോയുടെ അൽ-നസർ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് മെസ്സിയുടെ ഇന്റർ മിയാമിയെ വീഴ്ത്തിയത്. ബ്രസീലിയൻ താരം ടലിസ്കയുടെ ഹാട്രിക്ക് മിക്കവിലായിരുന്നു അൽ നസറിന്റെ വിജയം. ടലിസ്കക്ക് പുറമെ ഒട്ടാവിയോ, ലാപോർട്ടേ, മാരൻ എന്നിവരാണ് അൽ നസറിനായി ഗോൾ നേടിയ മറ്റ് താരങ്ങൾ.
Final whistle! 🙌#AlNassr 6:0 #InterMiami pic.twitter.com/wUP9GHB3cX
— AlNassr FC (@AlNassrFC_EN) February 1, 2024
ആരാധകർ കാത്തിരുന്നത് മെസ്സിയും റൊണാൾഡോയും കളിക്കുന്നത് കാണാനായിരുന്നെങ്കിലും ഇരുവരും ആരാധകരെ നിരാശപ്പെടുത്തി. പരിക്ക് മുലം റൊണാൾഡോ ഇന്റർ മിയാമിക്കെതിരെയുള്ള മത്സരത്തിലെ സ്‌ക്വാഡിൽ പോലുമില്ലായിരുന്നു.
Miami without Messi
— 𝗧𝗼𝗽𝗠𝗚☝🏻 🇫🇷⁷ (@TopMGSzn) February 1, 2024
Al Nassr without Ronaldo
This sums up the "debate" 😭 pic.twitter.com/LpW2Smyhm2
മറുഭാഗത്ത് മെസ്സിയാണേൽ രണ്ടാം പകുതിയുടെ 83ആം മിനുറ്റിലാണ് കളിക്കാനിറങ്ങിയത്. എന്തിരുന്നാലും മത്സരത്തിൽ മുഴുവൻ സമയവും അൽ നസറിന്റെ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്.