ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ മാറ്റത്തിന് വഴിയൊരുക്കിയാണ് ഐഎസ്എല്‍ ആരംഭിച്ചത്. തുടക്കം മുതല്‍ കൃത്യവും വ്യക്തവുമായ രീതിയിലാണ് സംഘാടകര്‍ ലീഗിനെ അണിയിച്ചൊരുക്കുന്നത്.ഇന്ത്യൻ ഫുട്‍ബോളിലെ വിപ്ലവകരമയ മാറ്റമാണ് ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് വരും ഭാവിയിൽ രാജ്യത്തെ ഫുട്‍ബോൾ വികസനതിന് വലിയ പങ്ക് വഹികും.2014ലാണ് ഐ സ് എൽ ആരംഭിക്കുന്നത്.പ്രഥമ സീസണിൽ തന്നെ വലിയ രീധിയിൽ ഇന്ത്യൻ ഫുട്‍ബോൾ പ്രേമികൾ ലീഗിനെ ഉൾകോണ്ടില്ല.
ഈ സീസണ്‍ അവസാനിക്കാനിരിക്കെ സംഘാടകര്‍ക്ക് ആവേശം പകരുന്ന ഗ്യാലറി കണക്കുകളാണ് പുറത്തു വരുന്നത്. ഏഷ്യയിലെ മറ്റ് ലീഗുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഗ്യാലറിയിലെത്തുന്ന ആരാധകരുടെ എണ്ണം വളരെ വലുതാണ്.
എല്ലാ ടീമുകളുടെയും ആകെ ശരാശരി എടുത്തു നോക്കിയാല്‍ 10,000 ത്തിനും 15,000 ത്തിനും ഇടയില്‍ കാണികള്‍ ഗ്യാലറികളിലെത്തി കളി കാണുന്നുണ്ട്.ഇത് ഇന്ത്യൻ ഫുട്‍ബോളിന്റെ മാറ്റത്തിന്റെ സൂചനയാണ്.
ശരാശരി കാണികളുടെ കണക്കില്‍ കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നില്‍. ഹോം മല്‍സരങ്ങളില്‍ ശരാശരി 28,000 ത്തോളം ആളുകള്‍ കൊച്ചിയില്‍ കളി കാണാനെത്തുന്നുണ്ട്. രണ്ടാം സ്ഥാനത്ത് എടികെ മോഹന്‍ ബഗാനാണ്. സാള്‍ട്ട് ലേക്കിലെ ഈ വര്‍ഷത്തെ ശരാശരി 25,072 ആണ്.
എല്ലവെരെയും വിസ്മയിപ്പിച്ച ആരാധകർ ജംഷെദ്പൂരിന്റെ ടീം മോശം പ്രകടനം നടത്തിയിട്ടും ജെംഷഡ്പൂര്‍ എഫ്‌സിയുടെ കളികള്‍ക്ക് ഗ്യാലറികളില്‍ ഉല്‍സവമാണ്. 14,652 പേര്‍ ശരാശരി ഗ്യാലറികളില്‍ അവരുടെ മല്‍സരത്തിനെത്തുന്നു.