അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡ് ബുക്കിൽ ഇനി ഒരേയൊരു പേര് CR7 -അലി ദെയുടെ 109 ഗോളുകൾ ഇനി പഴങ്കഥ. പറങ്കി പടയുടെ പോരാളി 2 ഗോളുകളുമായി അന്താരാഷ്ട്ര ഗോൾ നേട്ടം 111 എന്ന മാന്ത്രിക സഖ്യയിൽ എത്തിച്ചിരിക്കുന്നു…..
- യുണൈറ്റഡിൽ എത്തിയശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖം
- തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ചെകുത്താന്മാരുടെ പാരമ്പര്യം…
- 12 വർഷങ്ങളുടെ കാത്തിരിപ്പുകൾക്കു വിട സൂര്യ തേജസോടെ അവൻ വരവായി
- ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല.
ചരിത്ര താളുകൾ അവനു വേണ്ടി വീണ്ടും മഷി പുരളുകയാണ്, അലി ദെയുടെ 109 ഗോൾ നേട്ടം അവനു മുന്നിൽ തല കുനിച്ചിരിക്കുന്നു. ആരവങ്ങൾ അവനു വേണ്ടി വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നു. അതെ ഇത് ക്രിസ്റ്റ്യാനോ ആണ് 89 മിനുട്ടു വരെ വിജയം സ്വപ്നം കണ്ടു നിന്ന അയർലാന്റു താരങ്ങൾ ഓർത്തില്ല പോർച്ചുഗലിൽ ഒരു വജ്രായുധം തന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി കൊണ്ടിരിക്കുകയാണെന്ന്.
45 ആം മിനുട്ടിൽ ഈഗന്റെ ഗോളിലൂടെ മുന്നിലെത്തിയ അയർലാന്റ് ആദ്യ പകുതി മുതൽ പോർച്ചുഗൽ മുന്നേറ്റങ്ങളെ സമർഥമായി തടയുന്നതിൽ വിജയിച്ചിരുന്നു. റാഫ സിൽവയും ഡീഗോ ജൊട്ടയും ക്രിസ്റ്റ്യാനോ തന്നെയും ആദ്യ പകുതിയിൽ ലക്‌ഷ്യം കണ്ടെത്താൻ ബുദ്ധി മുട്ടിയപ്പോൾ പോർച്ചുഗൽ ആരാധകരും അപകടം മണത്തിരുന്നു.
പക്ഷെ അവരുടെ ആത്മ വിശ്വാസം ഉയർത്തുന്ന ഒരു ഘടകം അവിടെ അപ്പോഴും തളരാതെ പോരാടുന്നുണ്ടായിരുന്നു -CR 7. ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ പെനൽറ്റിക്ക് അദ്ദേഹം മറുപടി കൊടുക്കും എന്ന് അവർക്കു ഉറപ്പായിരുന്നു. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു 89 ആം മിനുട്ടിൽ ഗോൺസാലോ ഗൂഡസ് നൽകിയ അസ്സിറ്റിലൂടെ ഒരു മികച്ച ഹെഡ്ഡർ അയർലാന്റ് വലയിലെത്തിച്ചു പോർച്ചുഗലിനെ മത്സരത്തിലേക്ക് റൊണാൾഡോ തിരിച്ചു കൊണ്ട് വന്നു.
കഥ അവിടം കൊണ്ടും തീർന്നില്ലായിരുന്നു അഞ്ചു മിനുട്ടിനുള്ളിൽ ബോക്സിനുള്ളിൽ നടത്തിയ ചടുല നീക്കത്തിലൂടെ രണ്ടാമതും ഒരു സ്റ്റൈലിഷ് ഹെഡ്ഡെറിലൂടെ വിജയ ഗോൾ കണ്ടെത്തിയ റൊണാൾഡോ തോൽവിയിലേക്ക് നീങ്ങിയ മത്സരത്തിൽ പോർച്ചുഗലിന്റെ തിരിച്ചു കൊണ്ട് വന്നു. ഇത്തവണ അസ്സിസ്റ് ജാവോ മരിനൊയുടെ വകയായിരുന്നു.
ഈ 36ആം വയസിലും ലോക കാൽപ്പന്തു പ്രേമികളെ വിസ്മയിപ്പിച്ചു റൊണാൾഡോ തന്റെ തേരോട്ടം തുടരുന്നു. അത് കാലം വീണ്ടും തെളിയിക്കുകയാണ് അവസാന നിമിഷത്തെ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഗോൾ നേടി സ്വന്തം ടീമിനെ വിജയിപ്പിക്കുവാൻ ലോക ഫുട്ബോളിൽ ക്രിസ്ത്യാനോ റൊണാൾഡോ യെക്കാളും മികച്ചവൻ വേറെ ഇല്ല എന്ന്.