ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
ലിവർപൂളിന്റെ അർജന്റീനൻ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്ററെ റയൽ മാഡ്രിഡിന് വലിയ താല്പര്യമുണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വില 100 മില്യൺ യൂറോ കടക്കുമെന്നതിനാൽ ആ നീക്കത്തിൽ നിന്ന് ക്ലബ്ബ് പിന്മാറിയതായി മെൽച്ചോർ റൂയിസ് റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിര
ISL എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ, മറ്റൊരു പേരിലായിരിക്കും AIFF പുതിയ ലീഗ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിൽ AIFF-ന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായകമാകും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഇന്ത്യൻ ഫുട്ബോൾ നിലവിൽ. വെള്ളിയാഴ്ച FSDL ഐഎസ്എൽ താത്കാലികമായി നിർത്തിവെച്ചുവെന്ന് അറിയിച്ചിരുന്നു. ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ
മുൻപ് ഇന്ത്യൻ ക്ലബ്ബുകൾക്ക് നേട്ടങ്ങളുണ്ടാക്കി നൽകിയ വിദേശ താരങ്ങളെയാണ് ഇപ്പോൾ ഒഴിവാക്കാൻ ക്ലബ്ബുകൾ നിർബന്ധിതരാകുന്നത്. ഈ സാഹചര്യം ഇന്ത്യൻ ഫുട്ബോളിന് പൊതുവെ ഒരു വലിയ തിരിച്ചടിയാണ്. സീസൺ റദ്ദാക്കിയാൽ ക്ലബ്ബുകൾ അടച്ചുപൂട്ടേണ്ടി വരുമോ എന്ന ഭയവും നിലവിലുണ്ട്.
സാധാരണ ഗതിയിൽ ലീഗുകൾ മുടങ്ങിപ്പോകുമ്പോൾ ഇത്തരം സമീപനങ്ങൾ ക്ലബ്ബുകൾ സ്വീകരിക്കാറുണ്ട്. സമീപകാലത്ത് റഷ്യ-യുക്രൈൻ യുദ്ധത്തെത്തുടർന്ന് ഉക്രൈൻ ഫുട്ബോൾ ലീഗ് നിർത്തിവെച്ചപ്പോൾ, അവിടുത്തെ ക്ലബ്ബുകൾ തങ്ങളുടെ താരങ്ങളെ മറ്റ് രാജ്യങ്ങളിലെ ലീഗുകളിലേക്ക് ലോണിൽ അയച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ശ്രമിച്ചിരുന്നു.
ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) എഐഎഫ്എഫും തമ്മിലുള്ള MRA 2025 ഡിസംബറിൽ അവസാനിക്കും.പുതിയ കരാർ സംബന്ധിച്ച ചർച്ചകളിൽ വ്യക്തത വരാത്തതും സുപ്രീം കോടതിയിൽ നിലനിൽക്കുന്ന എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസുകളുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഒരു വശത്ത് ക്ലബ്ബിന്റെ നീക്കം ബിസിനസ്പരമായി ശരിയായ തീരുമാനമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും, ആരാധകരുടെ വികാരങ്ങളെ മാനിക്കാതെയും ടീം ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര ശ്രദ്ധ നൽകാതെയും മുന്നോട്ട് പോകുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജീസസ് ജിംനസ് ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ ടോപ് സ്കോറർ കൂടിയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ശ്രദ്ധേയമായ ഒരു പേരാണ് മുൻ പഞ്ചാബ് എഫ്.സി. മാനേജർ സ്റ്റെയ്ക്കോസ് വെർഗെറ്റിസിന്റേത്.








