ജൂൺ 6-ന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 27 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് വ്യാഴാഴ്ച പ്രഖ്യാപിചിരിക്കുകയാണ്.
മൊത്തം 32 കളിക്കാരായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭുവനേശ്വറിൽ ക്യാമ്പ് ചെയ്തിരുന്നത്. അതിൽ ഫുർബ ലചെൻപ, പാർഥിബ് ഗോഗോയ്, ഇമ്രാൻ ഖാൻ, മുഹമ്മദ് ഹമ്മദ്, ജിതിൻ എംഎസ് എന്നിവരെയാണ് നിലവിൽ ക്യാമ്പിൽ നിന്ന് വിട്ടയച്ചത്.
എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും അഭിമാനമായി ബ്ലാസ്റ്റേഴ്സിൽ നിന്നും മധ്യനിര താരം ജീക്സൺ സിംഗ് മാത്രമാണ് ഇന്ത്യൻ സ്‌ക്വാഡിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ 27 അംഗ ടീം ഇതാ…
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആമി റണവാഡെ, അൻവർ അലി, ജയ് ഗുപ്ത, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നരേന്ദർ, നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ജീക്സൺ സിംഗ് തൗണോജം, ലാലിയൻസുവാല ചാങ്‌തെ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, നന്ദകുമാർ സെക്കർ, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം.
ഫോർവേഡുകൾ: ഡേവിഡ് ലാൽലൻസംഗ, മൻവീർ സിംഗ്, റഹീം അലി, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിംഗ്.
ശേഷിക്കുന്ന കളിക്കാർ മെയ് 29 വരെ ഭുവനേശ്വറിൽ പരിശീലനം തുടരും. അതിനുശേഷം അവർ കൊൽക്കത്തയിലേക്ക് പോകും. ജൂൺ 6നാണ് വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ കുവൈത്തിനെ നേരിടുക.