ഇന്ത്യൻ ഫുട്ബോളിന് നാണക്കേടായി ജമ്മു ആൻഡ് കാശ്മീർ ഫുട്ബോൾ അസോസിയേഷന്റെ വൻ തട്ടിപ്പ്. അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വളരെ രസകരവും അത്ഭുതപ്പെടുന്നതുമായ ഈ തട്ടിപ്പ് കണ്ടെത്തിയത്.
ജമ്മു ആൻഡ് കാശ്മീർ സ്പോർട്സ് കൗൺസിൽ അനുവദിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ ബജറ്റിൽ 43,06,500 രൂപ താരങ്ങൾക്ക് വേണ്ടി ബിരിയാണി വാങ്ങാൻ ഉപയോഗിച്ചുവെന്നാണ് ജമ്മു ആൻഡ് കാശ്മീർ ഫുട്ബോൾ അസോസിയേഷൻ അവകാശപ്പെട്ടത്.
എന്നാൽ ഇതുവരെ ബിരിയാണി വാങ്ങിയിട്ടുമില്ല, താരങ്ങൾക്ക് ബിരിയാണി നൽകിയിട്ടുമില്ല എന്നത് മറ്റൊരു വസ്തുത. വ്യാജ രേഖകളും ബില്ലുകളും കെട്ടിചമച്ച് ഉണ്ടാക്കിയ ഫുട്ബോൾ അസോസിയേഷന്റെ ഈ തട്ടിപ്പ് അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞപ്പോൾ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.